ശ്രദ്ധേയമാവുന്ന മലയാളം സൈബർ ലോകം


സഫാ മലമുകളില്‍ പ്രവാചകന്‍ ആദ്യത്തെ പരസ്യപ്രബോധനവീഥി തുറക്കുമ്പോള്‍ സമൂഹത്തിലെ ഇന്‍്ട്രാക്റ്റീവ് മീഡിയയെ ഉപയോഗപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് പ്രബോധന സന്ദേശവുമായി  ദൂതന്മാര്‍ സഞ്ചരിക്കുമ്പോള്‍ കമ്മ്യൂണിക്കേഷന്റെ സാധ്യതയും വിശുദ്ധ ഖുര്‍ആന്‍ രേഖപ്പെടുത്തിവെക്കാന്‍ സൈദ് ബിന് സാബിതിനെ നിയോഗിക്കുമ്പോള്‍ ഡോക്യുമെന്റേഷന്റെ സാധ്യതതയും ഉപയോഗപ്പെടുത്തി. വിവരശേഖരണത്തിനും അത് കൈമാറ്റം ചെയ്യപ്പെടാനും വലിയ ത്യാഗങ്ങളായിരുന്നു ഇസ്ലാമിക ചരിത്രത്തില്‍ പിന്നീടുണ്ടായത്. വൈജ്ഞാനിക രംഗത്ത് മാത്രമല്ല ശാസ്ത്ര-സാങ്കേതികവിദ്യാരംഗത്ത് ഈ പ്രചോദനത്തില്‍ നിന്നായിരുന്നു മധ്യകാലഘട്ടത്തില്‍ ലോകത്തിന് വെളിച്ചം വീശാനായത്.







ആധുനിക കാലത്ത് പാശ്ചാത്യ ലോകത്ത് നിന്നാരംഭിച്ച ടെക് റെവലൂഷനില്‍ സാധ്യതകളുടെ അനന്തലോകമാണ് തുറന്ന് തന്നിരിക്കുന്നത്. ക്രിയാത്മകമായി അത്തരം മേഖലകളെ ഉപയോഗപ്പെടുത്തുകയെന്നത് കാലഘട്ടത്തിന്റെ താല്പര്യമാണെന്നതില്‍ അതു കൊണ്ടു തന്നെ സംശയമേതുമില്ല. വിവര സാങ്കേതിക മേഖലയിലെ സാധ്യതകളെ രണ്ടായി തിരിച്ചാല്‍ അതിലൊന്ന് വാര്‍ത്താവിനിമയമാണ്. മറ്റൊന്ന് വിവരശേഖരവും. (കമ്മ്യൂണിക്കേഷന്‍ ആന്റ് ഡോക്യുമെന്റേഷന്‍) ഈ രണ്ട് മേഖലയിലും മാതൃകയാവട്ടെ പ്രവാചകനും.

ഏറ്റവും പുതിയ കണക്കനുസരിച്ച് 245 കോടിയലധികം ഇന്റര്‍ നെറ്റ് ഉപയോക്താക്കളാണ് ലോകത്തുള്ളത്. ഇതാവട്ടെ ജനസംഖ്യയുടെ 34.3 ശതമാനമാണ്. 2011 സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 3.1 ശതമാനം വീടുകളിലാണ് ഇന്റര്‍നെറ്റുള്ളത്. എന്നാല്‍ സ്മാര്‍ട് ഫോണും ടാബുകളും ലാപ്‌ടോപുകളും പുതിയ തലമുറയുടെ ഭാഗമായതുകൊണ്ട് തന്നെ ഇനിയൊരു ഓഫ്‌ലൈന്‍ ജീവിതം പ്രയാസകരമാണ്. ഇതിനിടക്ക് ദുരുപയോഗങ്ങളുടെ ആഴങ്ങള്‍ പെരുപ്പിച്ച് ഉപോഗത്തിന്റെ മാര്‍ഗങ്ങളെ അടച്ചു കളയുന്ന ഗുണദോഷമല്ല ഇനിയാവശ്യം. ക്രിയാത്മകമായ ഉപയോഗത്തിനുള്ള വഴിതുറക്കുകയാണ് വേണ്ടത്.

ആഗോളതലത്തില്‍ ഈ സാധ്യതയെ ക്രിയാത്മാകമായി ഉപയോഗപ്പടുത്തിക്കൊണ്ടിരിക്കുന്നതില്‍ പിന്നിലാണെന്ന് പറയാനാവില്ല. ഡോക്യുമെന്റേഷന്‍ രംഗത്ത് അറബിയിലുള്ള എല്ലാ പ്രമുഖ പ്രാമാണിക ഗ്രന്ഥങ്ങളും ഇതിനകം തന്നെ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞുവെന്നത് ഈ മുന്നേറ്റത്തിന് സൂചനയാണ്.
മലയാളം സൈബര്‍ലോകം ശക്മായി വരുകയാണ്. മേശപ്പുറത്തെ പെട്ടിയില്‍ നിന്ന് മടിയിലേക്കും കൈവെള്ളയിലേക്കും വിരല്‍ തുമ്പിലേക്കുമെല്ലാം ഇന്റര്‍നെറ്റ് എത്തിച്ചേര്‍ന്നതോടെ സൈബര്‍വായനയും അന്വേഷണം സാധാരണക്കാരിലേക്ക് പോലും എത്തിച്ചേര്‍ന്നു കഴിഞ്ഞു. അടുത്തകാലം വരെ അത്ര സജീവമാവാതിരുന്ന മലയാത്തിലെ ഇസ്ലാമിക സൈറ്റുകളുടെ സാന്നിദ്ധ്യം ഇന്ന് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വെബ്‌സൈറ്റുകളും ന്യൂസ് പോര്‍ട്ടലുകളും ബ്ലോഗുകളുമെല്ലാം അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇസ്ലാമിക വിവരശേഖരണ രംത്ത് സൈബര്‍ മലയാളത്തെ സജീവമക്കുന്നതില്‍ കാര്യമായി ഒരു ഉദ്യമവും ഉണ്ടായിട്ടില്ല എന്നത് ഖേദകരമായി തന്നെ അവേശേഷിക്കുന്നു. ഒട്ടനേകം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ഈ മേഖല ശൂന്യമായിക്കിടക്കുന്നത് എന്നതും പരമര്‍ശമര്‍ഹിക്കുന്നു.


പ്രബോധനം ഉള്ളടക്കം പേജ്
പ്രബോധനം 20.09.2013 ന് ഈ ലേഖനം
കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ചു
മലയാള സൈബര്‍ ലോകത്തെ സമകാലിക സാന്നിദ്ധ്യമാണ് ഇവിടെ പരിശോധിക്കുന്നത്. മലയാളത്തില്‍ ഇസ്ലാമിക സൈറ്റുകള്‍ കടന്നുവരാത്ത കാലത്താണ് വഴി് (vazhi.org) എന്ന പേരില്‍ പരേതനായ ജലീല്‍ താഴശ്ശേരി ശ്രദ്ധേയമായ ഒരു കാല്‍വെയ്പ് നടത്തിയത്. വിവിധ വിഷയങ്ങളില്‍ ലഘുലേഖനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയായിരുന്നു സൈറ്റിന്റെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ഈ സൈറ്റ് വഴികാട്ടിയായി. ഓണ്‍ലൈന്‍ അറബി-ഖുര്‍ആന്‍ ഓണ്‍ലൈന്‍ ടൂട്ടോറിയലിനായി മറ്റൊരു സെറ്റാരംഭിച്ചെങ്കിലും പൂര്‍ത്തികരിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇസ്ലാം ഓണ്‍ലൈവ് (islamonlive.in) സന്ദര്‍ശകരുടെ എണ്ണത്തില്‍ വളരെ ഉയര്‍ന്ന റാങ്കിലുള്ള ഇസ്ലാമിക് പോര്‍ട്ടലാണ്. കേരളം, ദേശീയം, അന്തര്‍ദേശീയം, പ്രവാസം എന്നിങ്ങിനെ വിവിധ സെഷനുകളിലായി വാര്‍ത്തകള്‍ ചേര്‍ക്കുന്നു. പശ്ചിമേഷ്യ-അറബ് ലോകവാര്‍ത്തകള്‍ പ്രധാന്യത്തില്‍ കൊടുത്തു കൊണ്ടിരിക്കുന്നു. കൂടാതെ പാരന്റിങ് പ്രാധാന്യമുള്ള ഒട്ടേറെ ലേഖനങ്ങളും സൈറ്റിലുണ്ട്. സമകാലിക രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ആനുകാലികം, പുസ്‌കങ്ങള്‍ എന്നിവയുടെ വിശകലനങ്ങളും കോളങ്ങളും കുട്ടികളുടെ പേജും ശ്രദ്ധേയമാണ്. ഡി ഫോര്‍മീഡിയയാണ് സൈറ്റ് ഒരുക്കുന്നത്.

ഇസ്ലാം പാഠശാലയാണ് മലയാളത്തിലെ ശ്രദ്ധേയമായ മറ്റൊരു പോര്‍ട്ടല്‍ (islampadasala.com). ആലുവ അസ്ഹറുല്‍ ഉലൂമില്‍ നിന്നുമാണ് സൈറ്റ് പുറത്തിറങ്ങുന്നത്. ഇസ്ലാമിക വിഷയങ്ങളുടെ പഠനങ്ങള്‍ക്ക് തന്നെയാണ് പാഠശാല പ്രാധാന്യം കൊടുക്കുന്നത്. ഖുര്‍ആന്‍ പാഠശാല, വനിതാപാഠശാല, ഹജ്ജ്-റമദാന്‍-മുഹമ്മദ് നബി സ്‌പെഷ്യല്‍ പേജുകളും സൈറ്റിലുണ്ട്. മലയാളം ഇ-ബുക്‌സ്, വീഡിയോ തുടങ്ങിയവയും സൈറ്റിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെതാണ് ഇസ്ലാം ഓണ്‍ സൈറ്റ് (islamonsite.com). ഇസ്ലാം, മുഹമ്മദ്, ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, വായന, ശാസ്ത്രം എന്നിങ്ങിനെ പ്രധാന മെനുകളിലാണ് സൈറ്റുള്ളത് കൂടാതെ കിഡ്‌സ് കോര്‍ണര്‍, ഫത്വ, ഓഡിയോ-വിഡീയോ, സോഫ്ട് വെയര്‍, ബുക്‌സ് എന്നിവയും ഉണ്ട്. അല്‍ അദബുല്‍ മുഫ്‌റദ് എന്ന പേരില്‍ ഹദീസ് പരിഭാഷയും സ്മ്പൂര്‍ണ ഖുര്‍ആന്‍ മലയാള പരിഭാഷയും സൈറ്റിലുണ്ട്.

മറ്റൊരു വെബ് പോര്‍ട്ടലാണ് ഇസ്്‌ലാംഓണ്‍വെബ്.(islamonweb.nte).  പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ മിഷന്‍സോഫ്റ്റ്  ഫൌണ്ടേഷനാണ് സൈറ്റിന് പിന്നില്‍ ഖുര്‍ആന്‍, മുഹമ്മദ്(സ), ചരിത്രം ആരോഗ്യം-ശാസ്ത്രം, ലൈഫ് സ്റ്റൈല്‍, തസവ്വുഫ് തുടങ്ങിയ അനേകം മെനുകളിലായാണ് സൈറ്റുള്ളത്. ഐ.സി.എഫ് റിയാദ് തയ്യാറാക്കിയ സൈറ്റാണ് മുസ്ലിം പാത്ത് (muslimpath.com). ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കാവുന്ന ക്വിക് റെഫറന്‍സാണ് സൈന്റിന്റെ ലക്ഷ്യം.

വിക്കിസോഫ്ട് വെയറില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റാണ് മുജാഹിദ് പ്രവര്‍ത്തകര്‍ ആരംഭിച്ച പൂങ്കാവനം.(ponkavanam.com) വിരലിലെണ്ണാവുന്ന മലയാളം സൈറ്റുകളെ വിക്കി സോഫ്ട് വെയറില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. വിജ്ഞാനകോശം നിലവാരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാമെങ്കിലും തീര്‍ത്തും സംഘടനപരമായ വിഷയങ്ങളും വീക്ഷണങ്ങളും ഉള്‍ക്കൊളളുന്നതാണ് സൈറ്റ്.

ചില വേള്‍ഡ് വൈഡ് ലാംഗ്വേജ് സൈറ്റുകളിലും മലയാള സാന്നിദ്ധ്യമുണ്ട്. ഇസ്ലാം ഹൗസ് എന്നപേരിലുള്ള സൈററിന്റെ (islamhouse.com) 50 ഓളം ഭാഷകളില്‍ മലയാളവുമുണ്ടെങ്കിലും ഉള്ളടക്കം സാധുവാണ്. അറുപതോളം ഭാഷകളില്‍ ഹാറൂണ്‍ യഹ്യയുടെ സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മലയാളവും ഉണ്ട്. ml.harunyahya.com എന്നാണ് മലയാള സൈറ്റിന്റെ വിലാസം. മിറാക്കിള്‍സ് ഓഫ് ദ ഖുര്‍ആന്‍, അമേസിങ് അനിമല്‍സ്, ലിവിങ് ഫോസില്‍സ്, ബ്ലഡി കമ്മ്യൂണിസം തുടങ്ങി 19 മലയാളം ഡോക്യുമെന്ററികള്‍ സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മലയാളമടക്കം വിവിധ ഭാഷകളിലുള്ള ഇ-ബുക്‌സുകള്‍ ലഭിക്കുന്ന സൈറ്റാണ് islamicbooks.ws/malayalam.

ഖുര്‍ആന്‍ പഠനത്തിനും ഗവേഷണത്തിനും സഹായകമാവുന്ന സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാണ്. tanzil.net, quran-for-all.com, voiceofquran.info എന്നീ ഖുര്‍ആന്‍ സൈറ്റുകളില്‍ലോകത്തുള്ള നൂറില്‍ പരം ഖുര്‍ആന്‍ പരിഭാഷകളുണ്ട്. മലയാളത്തില്‍ നിന്നും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെയും ശൈഖ്മുഹമ്മദ് കാരകുന്നിന്റെയും ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ കാണാം. ഖുര്‍ആന്‍ ഫോര്‍ ആള്‍ തുറക്കുമ്പോഴേക്കും പ്രസ്തുത അധ്യായത്തിന്റെ ഓഡിയോയും തുറന്നുവരും. ഖുര്‍ആന്‍ ലളിത സാരം ഓഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും സൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല. easywaytoquran.blogspot.in എന്ന ബ്ലോഗ് ഖുര്‍ആന്‍ പഠനത്തിന് സഹായകമാണ്.

മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ ഖുര്‍ആന്‍ സൈറ്റും സോഫ്ട് വെയറും എം.പി.ത്രിയും ഹുദാ ഇന്‍ഫോ(hudainfo.com) യുടെതായിരുന്നു.  തെരഞ്ഞെടുത്ത 3000ല്‍ പരം ഹദീസുകള്‍ക്കായി മലയാളത്തില്‍ പ്രത്യേകം വിഭാഗവും സൈറ്റിലുണ്ട്. മുഹമ്മദ് അമാനിമൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ സോഫ്ട് വെയര്‍ പതിപ്പും ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറിന്റെ മലയാളം സോഫ്ട് വെയര്‍ പതിപ്പും ഓഡിയോ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നെറ്റില്‍ ലഭ്യമല്ല.  തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം സോഫ്ട് വെയറും വെബ്‌സൈറ്റും ഈ മേഖലയിലെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. (thafheem.net) തഫ്ഹീമുല്‍ ഖുര്‍ആനിന്റെ പൂര്‍ണ്ണരൂപത്തോടൊപ്പം തന്നെ വാക്കര്‍ഥങ്ങളും ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണങ്ങളും അനുബന്ധകുറിപ്പുകളും ഓഡിയോ-വീഡിയോ-ചിത്രങ്ങളും ഇതില്‍ ശ്രദ്ധേയമായിരുന്നു. lalithasaram.net, malayalamquran.com എന്നിങ്ങിനെയുള്ള മലയാള ഖുര്‍ആന്‍ സൈറ്റുകളുണ്ട്. ആന്‍ഡ്രോയ്ഡ് ഖുര്‍ആന്‍ എന്ന ആപ്ലിക്കേഷനിലും ഈ രണ്ട് ഖുര്‍ആന്‍ പരിഭാഷകളിലൊന്ന് സെറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്.

തഫ്ഹീം സോഫ്ട് വെയറില്‍ തഫ്ഹീമിലെയും ഖുര്‍ആനിലെയും വിഷയങ്ങള്‍ പ്രത്യേകം തെരയാനുള്ള സൗകര്യമുണ്ട്. ഖുര്‍ആനിലെ വിഷയങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനായി ആരംഭിച്ച സൈറ്റാണ് malayalamquransearch.com. തെരഞ്ഞെടുത്ത ഹദീസുകളും ഇതില്‍ കൊടുത്തിട്ടുണ്ട്. കൂടാതെ ഇമാം നവവിയുടെ രീയളുസ്സ്വാലിഹീന്‍ മലയാളം പരിഭാഷയും ഇതില്‍ കാണാം. വിഷയാധിഷ്ടിധമായി ക്രമീകരിച്ച ആയത്തുകളില്‍ നിന്ന് നേരിട്ട് തഫ്ഹീം വിശദീകരത്തിലേക്കുള്ള ആക്‌സസും ലഭിക്കുന്നു.

ഇസ്ലാമിക പ്രബോധന സൈററുകളില്‍ ഒന്നാണ് നേരത്തെ ആരംഭിച്ച നിച്ച് ഓഫ് ട്രൂത്ത് ഡോട്ട് ഓര്‍ഗ്. (nicheoftruth.org). മുഹമ്മദ് നബിയെ പരിചയപ്പെടുത്താനായി muhammadnabi.info എന്ന സൈറ്റും ഉണ്ട്. ്ഡയലോഗ് സെന്റര്‍ കേരളയുടെ സൈറ്റാണ് islammalayalam.net. ഇസ്ലാമിക അടിത്തറകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഇരുപതോളം ഈ ബുക്‌സും സൈറ്റില്‍ ലഭ്യമാണ്. malayalam.feelislam.com, zamzammedia.nte തുടങ്ങിയ സൈറ്റുകളും കാണാം.

മലയാളം വീഡിയോ പോര്‍ട്ടലുകളില്‍ ശ്രദ്ധേയമായ സ്ഥാപനമാണ് സകീന്‍ ടി.വി.(zakeen.in) സ്വന്തമായി സ്റ്റുഡിയോവര്‍ക്കും എഡിറ്റിങും നിര്‍വ്വഹിച്ച് പ്രത്യേകം ചെയ്യുന്ന വീഡിയോകളാണ് ഈ ഓണ്‍ലൈ ടിവിയിലുള്ളത്. പ്രമുഖ സ്‌കോളേഴ്‌സുമായുള്ള സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ഷോട്ട് ഫിലിമുകള്‍ എന്നിവ സൈറ്റില്‍ കാണാം. ഡി ഫോര്‍ മീഡിയയുടെ യൂടൂബ് ചാനലില്‍(youtube.com/d4mediaonline) ആയിരത്തോളം പ്രഭാഷണങ്ങളുണ്ട്. jumakhutba.in, fridayspeech.com, fridaykhutba.com മുതലായവ ഖുതുബ വീഡിയോ സൈറ്റുകളാണ്.

പ്രവാസികള്‍ തുടക്കം കുറിച്ച മലയാളം ഓണ്‍ലൈന്‍ റേഡിയോ സൈറ്റുകള്‍ മറ്റൊരു മേഖലയാണ്. alislahradio.com, dawavoice.com, sunnionlineclass.com, sunniglobalvoice.com തുടങ്ങിയ മുഴസമയ ഓഡിയോ സൈറ്റുകളും കാണാം. ബൈലക്‌സ് മെസ്സഞ്ചര്‍ വഴിയും ഓഡിയോ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ മുതലായവ നടന്നു കൊണ്ടിരിക്കുന്നു.

പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സൈറ്റുകളുണ്ട്. എന്നാല്‍ പണ്ഡിതന്മാരുടെ വ്യക്തിപരമായ പേരിലുള്ള സൈറ്റുകള്‍ പൊതുവെ അറബ് ലോകത്ത് കാണാമെങ്കിലും മലയാളത്തില്‍ വ്യാപകമല്ല. ഒരു പണ്ഡിതന്റെ രചനകള്‍ ഒരു സൈറ്റില്‍ സമാഹരിക്കപ്പെടുകയെന്നത് മോശമായി കാണേണ്ട കാര്യമില്ല.

മുസ്ലിം ആനുകാലികങ്ങളുടെ ഇ-പതിപ്പുകളാണ് മറ്റൊരു മേഖല. സ്‌നേഹസംവാദം മാസികയുടെ ഈ പതിപ്പികള്‍ തുടക്കം മുതല്‍ തന്നെ പി.ഡി.എഫ് പതിപ്പ് ലഭ്യമായിരുന്നു. 2007 ജനുവരി മുതലുള്ള പ്രബോധനം വാരികയും prabodhanam.net എന്ന സൈറ്റിലുണ്ട്്. കൂടാതെ വിവിധ കാലങ്ങളില്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ പതിപ്പികളുംലഭ്യമാണ്. shababweekly.net sathyadhara.com, risalaonline.com, islahmonthly.com, samvadammonthly.com, aramamonline.net, malarvadi.net, bodhanam.net, thejasnews.com, thelicham.com, esalsabeel.com, islamicdocs.com, malayalamfathwa.com മുതലായവ ഓണ്‍ലൈന്‍ ഇ-പത്രങ്ങളാണ്.

സംഘടനാതലത്തില്‍ ഔദ്വേഗികമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന വെബ് സൈറ്റ് കേരളത്തില്‍ കുറവാണ്. ജമാഅത്തെ ഇസ്ലാമി കേരളയുടെ jihkerala.org എന്ന സൈറ്റ് ഇതിനകം ശ്രദ്ധേയമാ സൈറ്റാണ്. samastha.info ആണ് മറ്റൊരു സംഘടനാ സൈറ്റ്. solidarityym.org, siokerala.org, giokerala.org, ismkerala.org തുടങ്ങിയവയും അതത് സംഘടനകളുടെ ഔദ്വേഗിക സൈറ്റുകളാണ്.

മലയാളത്തില്‍ ഇസ്ലാമിക വിജ്ഞാനകോശം ഇനിയും വരാത്തത് ഈ മേഖലയിലെ വലിയ പോരായ്മയായി അവശേഷിക്കുന്നു. സോഫ്ട വെയര്‍ പതിപ്പും ഈ രംഗത്ത് ഉണ്ടായിട്ടില്ല. അതു പോലെ ഇതുവരെ മലയാളം സൈബര്‍ ലോകത്ത് എത്താത്ത മറ്റൊരു മേഖലയാണ് നിഘണ്ടു. ഒട്ടനേകം നിഘണ്ടുകള്‍ മലയാളത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നുവെങ്കിലും അറബി-മലയാളം നിഘണ്ടുകളുടെ സോഫ്ട് വെയറോ വെബ് പേജോ ഇപ്പോഴും ലഭ്യമായിട്ടില്ല.

മലയാള ഇസ്ലാമിക സാഹിത്യ വൃന്തം ലോക തലത്തില്‍ തന്നെ മാതൃകയാണ്. മൗലികമായ ഒട്ടേറെ ഗവേഷണങ്ങളും രചനകളും ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ ഇംഗ്ലീഷ് പതിപ്പുകളിലേക്കോ അത്തരം കൃതികള്‍ ഓണ്‍ലൈന്‍ വഴി യാതൊരു ലോകസമൂഹത്തിന് മുന്നില്‍ തുറന്നു വെക്കുവാനോ സാധിച്ചിട്ടില്ല. വളരെ പരിമിതമായ കോപ്പികളില്‍ പുറത്തിറങ്ങുന്ന മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യമേഖല പലപ്പോഴും പുനപ്രസിദ്ധീകരണത്തിന് പോലും സാധ്യമാവാതെ അസ്തമിച്ചു പോവുകയോ കെട്ടിക്കിടക്കുകയോ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഡിജിറ്റൈസ് കോപ്പി ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ ലോകത്തിന് സമര്‍പ്പിക്കാതെ വക്കുകയാണ്.

വിക്കിപീഡിയയുടെ ഒരു പ്രധാന സംരഭങ്ങളിലൊന്നാണ് വിക്കി ഗ്രന്ഥശാല.(ml.wikisource.org) സ്വതന്ത്രമായി ഗ്രന്ഥങ്ങള്‍ ചേര്‍ക്കാനാവുന്ന ഈ സൈറ്റില്‍ പകര്‍പ്പവകാശം തീര്‍ന്ന ക്ലാസിക് കൃതികളും പകര്‍പ്പവകാശം ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളും സൗജന്യമായി ലോകത്തിന് സമര്‍പ്പിക്കാവുന്നതാണ്. മലയാളം വിക്കി ബുക്‌സില്‍ നിലവില്‍ വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷയും മാലകളും മാത്രമാണ് ഇസ്ലാമുമായി ബന്ധപ്പെട്ട ഭാഗത്തിലുള്ളത്. പകര്‍പ്പവകാശ കാലാവധി തീര്‍ന്ന മലയാള ഗ്രന്ഥങ്ങള്‍ ഇതിലേക്ക് ചേര്‍ക്കുവാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

മലയാളത്തിലുള്ള ഇസ്ലാമിക് ഗെയിമുകള്‍, ഫ്‌ലാഷ് മൂവികള്‍, ആപ്ലിക്കേഷനുകള്‍ ഇതൊന്നും ഇനിയും ഉണ്ടായിട്ട് വേണം. ഐ.ടി.രംഗത്തെ ഇടപെടലിനായി നിര്‍മ്മിക്കപ്പെട്ട ഡിഫോര്‍ മീഡിയ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. എന്നാല്‍ ഇത്തരം മേഖലയില്‍ കേരളത്തിലെ സംഘടനാതലത്തില്‍ തന്നെ മുന്‍കൈ എടുത്തുകൊണ്ടുള്ള സംരംഭങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ ആരെങ്കിലും വ്യക്തിപരമായി മുന്‍ കൈ എടുത്തു കൊണ്ടുള്ളതാണ്. അതു കൊണ്ട് അവക്കൊന്നും ഔദ്വേഗിക സ്വഭാവം ഇല്ലതാനും. ഇത്തരം ക്രിയാത്മക മേഖലകള്‍ക്കും ഊര്‍ജ്ജം ചിലവഴിക്കാന്‍ സംഘടനകള്‍ തയ്യാറാവേണ്ടതുണ്ട്.

(പ്രബോധനം വാരിക 20.09.2011 ന് പ്രസിദ്ധീകരിച്ച കവർ സ്റ്റോറി)












പ്രതിഷേധ ചത്വരത്തിലെ റമദാൻ - ഒരു ആസ്വാദനം




ഈ വർഷത്തെ നോമ്പിലെ മറക്കാനാവാത്ത അനുഭവമാവും ഇന്നലത്തെ മറൈൻ ഡ്രൈവിലെ ദിനരാത്രം. ഇരുപത്തൊന്ന് മണിക്കൂർ നീണ്ടുനിന്ന പ്രൊട്ടക്ട് സ്ക്വയറിന് മാനങ്ങളേറെയായിരുന്നു. 
ഈജിപ്തിലെ ജനാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന പട്ടാള അട്ടിമറിക്കെതിരെ പരിശുദ്ധ റമദാനിൽ ഈജിപ്തിലെ റാബിയ്യ അദവിയ്യയിൽ ജനാധിപത്യം പുനസ്ഥാപിക്കാനായുള്ള എഴുന്നേൽപ്പിൽ കൂടെ എഴുന്നേൽറ്റ് നിന്ന് അവർക്ക് ഐക്യദാർഢ്യം വിളിക്കാനായിരുന്നു കേരളത്തിൽ പ്രതിഷേധ ചത്വരം തീർത്തത്.  


പ്രഭാഷണങ്ങൾ, ഐക്യദാർഢ്യങ്ങൾ, മുദ്രാവാക്യങ്ങൾ, പ്രാർഥനകൾ, നമസ്കാരങ്ങൾ, ബാങ്ക് വിളകൾ, കവിതകൾ, ഗാനങ്ങൾ, ഖുനൂത്,തറാവീഹ്, ഇഫ്താർ, ഉറക്കം, ഉണർച്ച, ഉറക്കമൊഴിക്കൽ, പേമാരി, നസീഹത്ത്...ആത്മീയതയും രാഷ്ട്രീയവും സർഗാത്മകതയും ഒരുമിച്ച് വിളബരം ചെയ്യുന്ന അപൂർവ്വ സംഗമായിരുന്നു ജമാഅത്തെ ഇസ്ലാമി തീർത്ത പ്രതിഷേധ ചത്വരം.

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്ത് നിന്നും ലോകത്തിലെ ഏറ്റവും ക്രൂരമായ ജനാധിപത്യ  ധ്വംസനത്തിനെതിരെയുള്ള അടങ്ങാത്ത പ്രതിഷേധ ജ്വാലയുടെ പ്രവാഹമായിരുന്നു ഇന്ത്യയിലെ പ്രതിഷേധ ചത്വരം.
മതേരത്വത്തിന്റെ ജനാധിപത്യത്തിന്റെ പേരിൽ ഊറ്റം നടിക്കുകയും സ്വയം വക്താക്കളായി അവരോധിക്കുകയും ചെയ്യുന്ന കപട മതേതര-ജനാധിപത്യ വാദികകളെ തുറന്നു കാട്ടലുമായിരുന്നു കേരളത്തിലെ  പ്രതിഷേധ ചത്വരം.
ജനാധിപത്യവും മതേരത്വവും ശരിയാവണമെങ്കിൽ അത് ഇസ്ലാമിക വിരുദ്ധമാവണമെന്നും ഇസ്ലാമാണ് മറുപക്ഷമെങ്കിൽ മതേതരവും ജനാധിപത്യവും ആവശ്യമില്ലെന്നുമുള്ള വാർപ്പു പൊതുബോധത്തിൽ ഉറച്ചു പോയവർക്കുള്ള താക്കീതായിരുന്നു കൊച്ചിയിലെ പ്രതിഷേധ ചത്വരം
ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വക്താക്കളും പ്രതിസ്ഥാനത്ത് നിർത്തപ്പെടുമ്പോൾ സങ്കടനാ സങ്കുചിതത്വത്തിന്റെ കടന്നൽ കൂടികളിൽ പെട്ട് ഇസ്ലാമിനെ തന്നെ മറക്കുന്ന മുസ്ലിം സംഘടന വക്താക്കളെ നേര് പറയിപ്പിക്കുകയായിരുന്നു മറൈൻ ഡ്രൈവിലെ പ്രതിഷേധ ചത്വരം.

ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും തൊട്ടുകൂടാതെ മാറ്റി നിർത്തപ്പെടണമെന്നും രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളം കരുതിയിരിക്കണമെന്നും മീഡിയകൾ സദാ സമൂഹത്തെ ജാഗ്രതയിലാക്കുന്നുവെങ്കിലും അതിനെ മറികടന്നെത്തിയ നാനാതുറകളിലുള്ള മനുഷ്യസ്നേഹികളുംടെയും ജനാധിപ്ത്യ സ്നേഹികളുടെയും അപൂർവ്വ സംഗമമായിരുന്നു ഊ പ്രതിഷേ ചത്വരം.

പ്രതിഷേധ ചത്വരത്തിനെതിരെ തുടക്കത്തിൽ ഉയർന്നു വന്ന എല്ലാ വിമർശനങ്ങൾക്ക് ക്ഷണിക്കപ്പെട്ട ഓരോ അഥിതിയും കൃത്യമായ മറുപടി നൽകുകയായിരുന്നു. എം.ഐ. ഷാനവാസിന്റെ മറുപടി ഇങ്ങിനെയായിരുന്നു.
അങ്ങ് ഈജപ്തിൽ കിടക്കുന്നവർക്ക് ഇവിടെ നിന്ന് നിങ്ങളെന്തിന്....എന്ന രീതിയിൽ വിമർശിക്കുന്നവരുണ്ടാവാം. അവരോട് പറയാനുള്ള ഇസ്ലാം ആഗോളമാനവികത എന്നർഥത്തിലാണ് കാര്യങ്ങളെ കാണുന്നത്. ഹജ്ജ് എന്തിന് അവിടെ പോയി ചെയ്യുന്നു എന്നും ചോദിക്കാം. അത് ഇവിടെ വലിയ ഒരു പള്ളിയിൽ വെച്ചങ്ങ് നിർവഹിച്ചാൽ ശരിയല്ലാതാവുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


ഈ പോരാട്ടം വിജയിക്കും....വിജയിക്കും.....വിജയിക്കും.....99മത് വയസ്സിലും പ്രതിഷേധ ചത്വരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ജസ്റ്റിസ്. വി.ആർ കൃഷ്ണയ്യർ വേദിയിലേക്ക് വന്നത് എല്ലാവരെയും ആവേശഭരിതരാക്കി. ഈ ആവേശത്തെ അമീറിന്റെ നന്ദിവാക്കുകളിൽ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. 


ഡോ. അബ്ദുൽ മജീദ് സ്വലാഹി
മുജാഹിദ് ഔദ്വേഗിക വിഭാഗം ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് എ.ഐ. മജീദ് സ്വലാഹി പരിപാടിക്ക് എത്തുകയും വിപ്ലവകരമായ ആവേശ പ്രഭാഷണത്തിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് അഭിവാദ്യമർപ്പിക്കുകയും ഇഖ്വാനിന്റെ പ്രസക്തിയും മുർസിയുടെ പ്രഭാവവും പ്രഖ്യാപിച്ചതുമാണ് എനിക്ക്  ശ്രദ്ധേയമായി തോന്നിയ ഒരു പ്രഭാഷണം. അറബ് വസന്തം തുടക്കം മുതൽ വിമർശിച്ച് അറബ് ലോകത്ത് കലാപം വിതക്കുന്നവർ എന്ന് അൽമനാറിലും, വിചിന്തനത്തിലും ചന്ദ്രികയിലും ലേഖനങ്ങൾ എഴുതിയ മുജാഹിദ് വിഭാഗത്തിൽ നിന്നും ലീഗിൽ നിന്നും ഉള്ള ആഗോളവക്താവിന്റെ നിലപാട് മാറ്റത്തിന്റെ വിളംബരത്തിന് സാക്ഷി.ാവുക കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടിന്റെ രസങ്ങളെ കുറിച്ച് ദാവൂദ് സാഹിബിന്റെ പുസ്തകത്തിലും പറയുന്നുണ്ട്. 

ഡോ. അബ്ദുസ്സലാം വാണിയമ്പലത്തിന്റെ പ്രഭാഷണത്തിൽ നിന്ന്:
"ഇഅ്തികാഫ് റമദാനിൽ സുന്നത്താണ്. എന്നാൽ ഇപ്പോൾ വിപ്ലവത്തിന്റെ പാതയിലിറങ്ങൽ ഫർദ് ഐനാണ്. " ഈജിപ്തിലെ സലഫി പണ്ഡിതന്മാർ പോലും ഈ നിലപാടിലേക്ക് വന്ന് റമദാനിന്റെ അവസാന നാളുകൾ തെരുവിലേക്കിറങ്ങുകയാണ്. ഇസ്ലാമിക ചരിത്രത്തിലെക്കാലത്തും ബദർ, മക്കാവിജയം തുടങ്ങിയ പല പോരാട്ടങ്ങളും നടന്നത് റമദാനിലായിരുന്നു. അഥവാ അതിന്റെ ആസുത്രണവും അതിന്റെ അനന്തര പ്രവർത്തനങ്ങളും നിർവഹിച്ചത് ഇഅ്തികാഫിൽ നിന്നും മാറി നിന്നുകൊണ്ടായിരുന്നു എന്നു ചരിത്രം. 

ഇടക്കുള്ള കവിതാലാപനങ്ങളും മുദ്രാവാക്യം വിളികളും സദസ്സിൽ നിറയെ പ്ലക്കാഡുകൾ പിടിച്ചുള്ള ഇരുത്തവും ശ്രദ്ധേയമാക്കി. ഹാശിം രിഫാഇയുടെ അബതാഹ് കവിത ശരീഫ് കൊച്ചിൻ പാടി. സലാഹുദ്ദീൻ ഫർഖാദിയുടെ അറബി-ഇംഗ്ലീഷ്-മലയാളം വിപ്ലവ കവിതയും വൈ. ഇർശാദിന്റെ കവിതയും ശ്രദ്ധേയമായി. 

റമദാനിന്റെ ചൈതന്യത്തിൽ ഈ സമരം തീർത്തതിനെ സെബാസ്റ്റ്യൻ പോൾ പ്രത്യേകം പരാമർശിച്ചു. രാമായണത്തിന്റെയും ഖുർആനിന്റെയും അവതരണമാസത്തിൽ ഈ സമരത്തിന്റെ പ്രസക്തിയാണ് വിശ്വഭദ്രാനന്ദ വിവരിച്ചത്. അമീറിനൊപ്പമിരുന്നു അദ്ദേഹവും ഇഫ്താറിൽ പങ്കെടുത്തു. ശേഷം മഗ്രിബ് നമസ്കാരം സ്റ്റേജിൽനിന്നുകൊണ്ട് ആദ്യാവസാനം അദ്ദേഹം വീക്ഷിക്കുകയായിരുന്നു.
എം.ഐ. അബ്ദുൽ അസീസ് സാഹിബിന്റെയും ഇൽയാസ് മൗലവിയുടെയും ക്ലാസുകൾ സമരത്തിന്റെ ആത്മീയതലങ്ങളെ കുറിച്ചു ജിഹാദിന്റെ പ്രാധാന്യത്തെ കുറിച്ചു മായിരുന്നു. ഈ വ്യക്തിപമമായി ഈ പരിപാടിയിൽ എനിക്ക് ആവേശം തന്നെ അനേകം ഘടകങ്ങളുണ്ടായിരുന്നു. പരിപാടിയുടെ ലൈവ് ബ്ലോഗിങ് ആബിദിനൊപ്പം ഉച്ച മുതൽ നിർവ്വഹിക്കാനായി.ഡി ഫോറിലെ അനീസും കൂടെയുണ്ടായി. ഓരോ പ്രഭാഷണവും ചെവിയോർത്ത് ലൈവ് റിപ്പോർട്ടിങ് നടത്തിയത് സാധാരണ നമ്മൾ നിർവഹിക്കാത്ത (ബി.ബി.സി, അൽ ജസീറ ചെയ്തുകൊണ്ടിരിക്കുന്ന) ഒരു പരീക്ഷണമായിരുന്നു. ഡിസോഷ്യൽ നെറ്റ് വർക്ക് പരിപാടിയെ ലൈവാക്കി മാറ്റുന്നതിൽ ഒരു പരിധി വരെ വിജയിച്ചു.
തറാവീഹും വിത്റും ആയിരുന്നു എടുത്തു പറയേണ്ട ഒന്ന്. ഇഖ്വാൻിന്റെ വക്താവ് തറാവീഹിന് നേതൃത്വം കൊടുത്തത് ആവേശകരമായി. മനസ്സിൽ പതിഞ്ഞു കയറുന്ന ഖുർആൻ പാരായണം തറാവീഹിന്റെ ആനന്ദദായകമാക്കി. ശേഷം വിത്റിൽ സലാം വാണിയമ്പലം നടത്തിൽ സുദീർഘമായ ഖുനൂത് കണ്ണുനിറപ്പിക്കുന്നതായിരുന്നു. അരമണിക്കൂറായിരുന്നു വിത്റിന്റെ ദൈർഘ്യം.

സുബ്ഹിക്ക് ശേഷമുള്ള അമീറിന്റെ ഒരു മണിക്കൂർ നീണ്ട പ്രൗഢമായ പ്രഭാഷണത്തോടെയായിരുന്നു സമാപിച്ചത്. കേവലം നാല് ദിവസം മുമ്പ് ശാകിർ സാഹിബിൽ നിന്നും ശിഹാബ് പൂക്കോട്ടൂരിൽ നിന്നും ചില പോസ്റ്റുകളായാണ് ഈ പരിപാടിയെ സോഷ്യൽ നെറ്റ് വർക്കുകളിലേക്കെത്തിച്ചത്. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് നടന്ന ചെറിയൊരു പത്രസമ്മേളനത്തിലൂടെ ഔദ്വേഗിക അറിയിപ്പ്. പ്രവർത്തകർ പോലും അറിയേണ്ട വിധം പരിപാടി അറിഞ്ഞിട്ടില്ല. ഒരു അങ്ങിനെയൊരു നിർദ്ദേശം പോവാതെ തന്നെ ഒരുക്കിയ സജ്ജീകരണത്തെ വലിയ തോതിൽ ബാധിക്കാത്ത സദസ്സാണ് ഉണ്ടായിരുന്നത്. 3000 ലധികം ആളുകൾ പങ്കെടുത്ത പരിപാടി മലായാള മീഡിയകളൊന്നും കാര്യമായ കവറേജ് കൊടുത്തില്ല.
അൽജസീറയുടെ അറബി ബുള്ളറ്റിനിൽ ഇന്നലെ വൈകുന്നേരം തന്നെ പരിപാടിയെ കുറിച്ച് വാർത്ത വന്നു. രാത്രി 1.30 പ്രക്ഷേപണം നടത്തി. സലാം സാഹിബ് ഇക്കാര്യം അറിയിച്ചത് തക്ബീർ മുഴക്കിയാണ് സദസ്സ് എതിരേറ്റത്.

ഇഫ്താറിന് ഒരു കാരക്കയും സമൂസയും 6 പത്തിരിയും ബീഫും കട്ടനും. അത്താഴത്തിന് ചോറും ചപ്പാത്തിയും . പിന്നെ ഒന്നാന്തരം ജീരകക്കഞ്ഞിയും. പരിപാടി കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എന്തു കൊണ്ട് പ്രതിഷേധവും സമരമെല്ലാം ഇല്ലെങ്കിലും റമദാനിലെ അവസാനത്തെ പത്തിലല്ലാത്ത സമയത്ത് ഇങ്ങിനെയൊക്കെ ഒന്നു കൂടാല്ലോ.

രാത്രിയിലെ പങ്കാളിത്തം പകലിനേക്കാളും കുറവാകും എന്ന നേതൃത്വത്തിന്റെ പ്രതീക്ഷക്ക് വിരുദ്ധമായിരുന്നു കാര്യങ്ങൾ. പക്ഷെ എല്ലാവരും ഒരു മെയ്യായി പന്തലിൽ ഉറങ്ങി. അതിൽ നേതാക്കളും അണികളും വ്യത്യാസമില്ലായിരുന്നു. പല തിരക്കുകൾ കാരണം പകലിലെത്താൻ കഴിയാത്ത പലരും എത്തിയത് ഈ ഉറക്കം കാണാനായിരുന്നു. 

റാബിയ അദബിയ്യ യിലും അലക്സാണ്ട്രിയയിലും ഉള്ള വിദ്യാർഥിനികളോട് നടത്തിയ ഫേസ് ബുക്ക് സംഭാഷണം മറൈൻ ഡ്രൈവിലെ സമര ചത്വരം വായിച്ച് കേട്ട സമയം, അതുപോലെ തന്നെ ഇവിടെ പലരും നേരെത്തെ പോസ്റ്റിയ ഇഖ്വാൻ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ നമ്മുടെ പ്രാദിനിത്യം അൽ ജസീറ വാർത്താ വിവരം, ട്വിട്ടർ വഴി പലരും നടത്തിയ വിവര കൈമാറ്റങ്ങൾ ബ്രദർഹുഡ് ഒഫീഷ്യൽ പേജുകൾ റി ട്വീറ്റ് ചെയ്തതും ഒക്കെയും നമ്മുടെ പ്രസ്ഥാന പ്രവർത്തകരുടെ സോഷ്യൽ നെറ്റ് വർക്ക് അനുഭവങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചുവടുകളാണ്.



മറ്റൊരു ബ്ലോഗെഴുത്തിൽ നിന്നും...




സ്വാതന്ത്ര ത്തിനും നീതിക്കും വേണ്ടിയുള്ള പാതിരാവിലെ പ്രാത്ഥനയും പകലിലെ പോരാട്ടവും ഒത്തു ചേരുന്നിടത്ത്‌ വസന്തം വിരിയുക തന്നെ ചെയ്യും, നീണ്ട നാളുകളുടെ ത്യാഗങ്ങളുടെയും സമരങ്ങളുടെയും ശേഷം സ്വാതന്ത്രത്തിൻറെയും, നീതിയുടെയും അരുണോദയം ഉണ്ടാവുക തന്നെ ചെയ്യും.
സത്യത്തെ സംരക്ഷിക്കാനും അസത്യത്തിനെതിരെ അണിനിരക്കാനും തയ്യാറാവുമ്പോൾ നിങ്ങളും ജീവിതം കൊണ്ട് ബദ് രീങ്ങളെ ആദരിക്കുകയാണ്, അനുസ്മരിക്കുകയാണ്.
അതെ നിങ്ങളും എന്നോടൊപ്പം ഒരു 'റാബിയ്യ അദബിയ്യ' സമരക്കാരനാവുക!..."


https://twitter.com/jihkerala
http://www.facebook.com/jihkerala.org
http://www.islamonlive.in/protestsquare/