ശ്രദ്ധേയമാവുന്ന മലയാളം സൈബർ ലോകം


സഫാ മലമുകളില്‍ പ്രവാചകന്‍ ആദ്യത്തെ പരസ്യപ്രബോധനവീഥി തുറക്കുമ്പോള്‍ സമൂഹത്തിലെ ഇന്‍്ട്രാക്റ്റീവ് മീഡിയയെ ഉപയോഗപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് പ്രബോധന സന്ദേശവുമായി  ദൂതന്മാര്‍ സഞ്ചരിക്കുമ്പോള്‍ കമ്മ്യൂണിക്കേഷന്റെ സാധ്യതയും വിശുദ്ധ ഖുര്‍ആന്‍ രേഖപ്പെടുത്തിവെക്കാന്‍ സൈദ് ബിന് സാബിതിനെ നിയോഗിക്കുമ്പോള്‍ ഡോക്യുമെന്റേഷന്റെ സാധ്യതതയും ഉപയോഗപ്പെടുത്തി. വിവരശേഖരണത്തിനും അത് കൈമാറ്റം ചെയ്യപ്പെടാനും വലിയ ത്യാഗങ്ങളായിരുന്നു ഇസ്ലാമിക ചരിത്രത്തില്‍ പിന്നീടുണ്ടായത്. വൈജ്ഞാനിക രംഗത്ത് മാത്രമല്ല ശാസ്ത്ര-സാങ്കേതികവിദ്യാരംഗത്ത് ഈ പ്രചോദനത്തില്‍ നിന്നായിരുന്നു മധ്യകാലഘട്ടത്തില്‍ ലോകത്തിന് വെളിച്ചം വീശാനായത്.







ആധുനിക കാലത്ത് പാശ്ചാത്യ ലോകത്ത് നിന്നാരംഭിച്ച ടെക് റെവലൂഷനില്‍ സാധ്യതകളുടെ അനന്തലോകമാണ് തുറന്ന് തന്നിരിക്കുന്നത്. ക്രിയാത്മകമായി അത്തരം മേഖലകളെ ഉപയോഗപ്പെടുത്തുകയെന്നത് കാലഘട്ടത്തിന്റെ താല്പര്യമാണെന്നതില്‍ അതു കൊണ്ടു തന്നെ സംശയമേതുമില്ല. വിവര സാങ്കേതിക മേഖലയിലെ സാധ്യതകളെ രണ്ടായി തിരിച്ചാല്‍ അതിലൊന്ന് വാര്‍ത്താവിനിമയമാണ്. മറ്റൊന്ന് വിവരശേഖരവും. (കമ്മ്യൂണിക്കേഷന്‍ ആന്റ് ഡോക്യുമെന്റേഷന്‍) ഈ രണ്ട് മേഖലയിലും മാതൃകയാവട്ടെ പ്രവാചകനും.

ഏറ്റവും പുതിയ കണക്കനുസരിച്ച് 245 കോടിയലധികം ഇന്റര്‍ നെറ്റ് ഉപയോക്താക്കളാണ് ലോകത്തുള്ളത്. ഇതാവട്ടെ ജനസംഖ്യയുടെ 34.3 ശതമാനമാണ്. 2011 സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 3.1 ശതമാനം വീടുകളിലാണ് ഇന്റര്‍നെറ്റുള്ളത്. എന്നാല്‍ സ്മാര്‍ട് ഫോണും ടാബുകളും ലാപ്‌ടോപുകളും പുതിയ തലമുറയുടെ ഭാഗമായതുകൊണ്ട് തന്നെ ഇനിയൊരു ഓഫ്‌ലൈന്‍ ജീവിതം പ്രയാസകരമാണ്. ഇതിനിടക്ക് ദുരുപയോഗങ്ങളുടെ ആഴങ്ങള്‍ പെരുപ്പിച്ച് ഉപോഗത്തിന്റെ മാര്‍ഗങ്ങളെ അടച്ചു കളയുന്ന ഗുണദോഷമല്ല ഇനിയാവശ്യം. ക്രിയാത്മകമായ ഉപയോഗത്തിനുള്ള വഴിതുറക്കുകയാണ് വേണ്ടത്.

ആഗോളതലത്തില്‍ ഈ സാധ്യതയെ ക്രിയാത്മാകമായി ഉപയോഗപ്പടുത്തിക്കൊണ്ടിരിക്കുന്നതില്‍ പിന്നിലാണെന്ന് പറയാനാവില്ല. ഡോക്യുമെന്റേഷന്‍ രംഗത്ത് അറബിയിലുള്ള എല്ലാ പ്രമുഖ പ്രാമാണിക ഗ്രന്ഥങ്ങളും ഇതിനകം തന്നെ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞുവെന്നത് ഈ മുന്നേറ്റത്തിന് സൂചനയാണ്.
മലയാളം സൈബര്‍ലോകം ശക്മായി വരുകയാണ്. മേശപ്പുറത്തെ പെട്ടിയില്‍ നിന്ന് മടിയിലേക്കും കൈവെള്ളയിലേക്കും വിരല്‍ തുമ്പിലേക്കുമെല്ലാം ഇന്റര്‍നെറ്റ് എത്തിച്ചേര്‍ന്നതോടെ സൈബര്‍വായനയും അന്വേഷണം സാധാരണക്കാരിലേക്ക് പോലും എത്തിച്ചേര്‍ന്നു കഴിഞ്ഞു. അടുത്തകാലം വരെ അത്ര സജീവമാവാതിരുന്ന മലയാത്തിലെ ഇസ്ലാമിക സൈറ്റുകളുടെ സാന്നിദ്ധ്യം ഇന്ന് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വെബ്‌സൈറ്റുകളും ന്യൂസ് പോര്‍ട്ടലുകളും ബ്ലോഗുകളുമെല്ലാം അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇസ്ലാമിക വിവരശേഖരണ രംത്ത് സൈബര്‍ മലയാളത്തെ സജീവമക്കുന്നതില്‍ കാര്യമായി ഒരു ഉദ്യമവും ഉണ്ടായിട്ടില്ല എന്നത് ഖേദകരമായി തന്നെ അവേശേഷിക്കുന്നു. ഒട്ടനേകം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ഈ മേഖല ശൂന്യമായിക്കിടക്കുന്നത് എന്നതും പരമര്‍ശമര്‍ഹിക്കുന്നു.


പ്രബോധനം ഉള്ളടക്കം പേജ്
പ്രബോധനം 20.09.2013 ന് ഈ ലേഖനം
കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ചു
മലയാള സൈബര്‍ ലോകത്തെ സമകാലിക സാന്നിദ്ധ്യമാണ് ഇവിടെ പരിശോധിക്കുന്നത്. മലയാളത്തില്‍ ഇസ്ലാമിക സൈറ്റുകള്‍ കടന്നുവരാത്ത കാലത്താണ് വഴി് (vazhi.org) എന്ന പേരില്‍ പരേതനായ ജലീല്‍ താഴശ്ശേരി ശ്രദ്ധേയമായ ഒരു കാല്‍വെയ്പ് നടത്തിയത്. വിവിധ വിഷയങ്ങളില്‍ ലഘുലേഖനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയായിരുന്നു സൈറ്റിന്റെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ഈ സൈറ്റ് വഴികാട്ടിയായി. ഓണ്‍ലൈന്‍ അറബി-ഖുര്‍ആന്‍ ഓണ്‍ലൈന്‍ ടൂട്ടോറിയലിനായി മറ്റൊരു സെറ്റാരംഭിച്ചെങ്കിലും പൂര്‍ത്തികരിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇസ്ലാം ഓണ്‍ലൈവ് (islamonlive.in) സന്ദര്‍ശകരുടെ എണ്ണത്തില്‍ വളരെ ഉയര്‍ന്ന റാങ്കിലുള്ള ഇസ്ലാമിക് പോര്‍ട്ടലാണ്. കേരളം, ദേശീയം, അന്തര്‍ദേശീയം, പ്രവാസം എന്നിങ്ങിനെ വിവിധ സെഷനുകളിലായി വാര്‍ത്തകള്‍ ചേര്‍ക്കുന്നു. പശ്ചിമേഷ്യ-അറബ് ലോകവാര്‍ത്തകള്‍ പ്രധാന്യത്തില്‍ കൊടുത്തു കൊണ്ടിരിക്കുന്നു. കൂടാതെ പാരന്റിങ് പ്രാധാന്യമുള്ള ഒട്ടേറെ ലേഖനങ്ങളും സൈറ്റിലുണ്ട്. സമകാലിക രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ആനുകാലികം, പുസ്‌കങ്ങള്‍ എന്നിവയുടെ വിശകലനങ്ങളും കോളങ്ങളും കുട്ടികളുടെ പേജും ശ്രദ്ധേയമാണ്. ഡി ഫോര്‍മീഡിയയാണ് സൈറ്റ് ഒരുക്കുന്നത്.

ഇസ്ലാം പാഠശാലയാണ് മലയാളത്തിലെ ശ്രദ്ധേയമായ മറ്റൊരു പോര്‍ട്ടല്‍ (islampadasala.com). ആലുവ അസ്ഹറുല്‍ ഉലൂമില്‍ നിന്നുമാണ് സൈറ്റ് പുറത്തിറങ്ങുന്നത്. ഇസ്ലാമിക വിഷയങ്ങളുടെ പഠനങ്ങള്‍ക്ക് തന്നെയാണ് പാഠശാല പ്രാധാന്യം കൊടുക്കുന്നത്. ഖുര്‍ആന്‍ പാഠശാല, വനിതാപാഠശാല, ഹജ്ജ്-റമദാന്‍-മുഹമ്മദ് നബി സ്‌പെഷ്യല്‍ പേജുകളും സൈറ്റിലുണ്ട്. മലയാളം ഇ-ബുക്‌സ്, വീഡിയോ തുടങ്ങിയവയും സൈറ്റിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെതാണ് ഇസ്ലാം ഓണ്‍ സൈറ്റ് (islamonsite.com). ഇസ്ലാം, മുഹമ്മദ്, ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, വായന, ശാസ്ത്രം എന്നിങ്ങിനെ പ്രധാന മെനുകളിലാണ് സൈറ്റുള്ളത് കൂടാതെ കിഡ്‌സ് കോര്‍ണര്‍, ഫത്വ, ഓഡിയോ-വിഡീയോ, സോഫ്ട് വെയര്‍, ബുക്‌സ് എന്നിവയും ഉണ്ട്. അല്‍ അദബുല്‍ മുഫ്‌റദ് എന്ന പേരില്‍ ഹദീസ് പരിഭാഷയും സ്മ്പൂര്‍ണ ഖുര്‍ആന്‍ മലയാള പരിഭാഷയും സൈറ്റിലുണ്ട്.

മറ്റൊരു വെബ് പോര്‍ട്ടലാണ് ഇസ്്‌ലാംഓണ്‍വെബ്.(islamonweb.nte).  പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ മിഷന്‍സോഫ്റ്റ്  ഫൌണ്ടേഷനാണ് സൈറ്റിന് പിന്നില്‍ ഖുര്‍ആന്‍, മുഹമ്മദ്(സ), ചരിത്രം ആരോഗ്യം-ശാസ്ത്രം, ലൈഫ് സ്റ്റൈല്‍, തസവ്വുഫ് തുടങ്ങിയ അനേകം മെനുകളിലായാണ് സൈറ്റുള്ളത്. ഐ.സി.എഫ് റിയാദ് തയ്യാറാക്കിയ സൈറ്റാണ് മുസ്ലിം പാത്ത് (muslimpath.com). ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കാവുന്ന ക്വിക് റെഫറന്‍സാണ് സൈന്റിന്റെ ലക്ഷ്യം.

വിക്കിസോഫ്ട് വെയറില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റാണ് മുജാഹിദ് പ്രവര്‍ത്തകര്‍ ആരംഭിച്ച പൂങ്കാവനം.(ponkavanam.com) വിരലിലെണ്ണാവുന്ന മലയാളം സൈറ്റുകളെ വിക്കി സോഫ്ട് വെയറില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. വിജ്ഞാനകോശം നിലവാരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാമെങ്കിലും തീര്‍ത്തും സംഘടനപരമായ വിഷയങ്ങളും വീക്ഷണങ്ങളും ഉള്‍ക്കൊളളുന്നതാണ് സൈറ്റ്.

ചില വേള്‍ഡ് വൈഡ് ലാംഗ്വേജ് സൈറ്റുകളിലും മലയാള സാന്നിദ്ധ്യമുണ്ട്. ഇസ്ലാം ഹൗസ് എന്നപേരിലുള്ള സൈററിന്റെ (islamhouse.com) 50 ഓളം ഭാഷകളില്‍ മലയാളവുമുണ്ടെങ്കിലും ഉള്ളടക്കം സാധുവാണ്. അറുപതോളം ഭാഷകളില്‍ ഹാറൂണ്‍ യഹ്യയുടെ സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മലയാളവും ഉണ്ട്. ml.harunyahya.com എന്നാണ് മലയാള സൈറ്റിന്റെ വിലാസം. മിറാക്കിള്‍സ് ഓഫ് ദ ഖുര്‍ആന്‍, അമേസിങ് അനിമല്‍സ്, ലിവിങ് ഫോസില്‍സ്, ബ്ലഡി കമ്മ്യൂണിസം തുടങ്ങി 19 മലയാളം ഡോക്യുമെന്ററികള്‍ സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മലയാളമടക്കം വിവിധ ഭാഷകളിലുള്ള ഇ-ബുക്‌സുകള്‍ ലഭിക്കുന്ന സൈറ്റാണ് islamicbooks.ws/malayalam.

ഖുര്‍ആന്‍ പഠനത്തിനും ഗവേഷണത്തിനും സഹായകമാവുന്ന സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാണ്. tanzil.net, quran-for-all.com, voiceofquran.info എന്നീ ഖുര്‍ആന്‍ സൈറ്റുകളില്‍ലോകത്തുള്ള നൂറില്‍ പരം ഖുര്‍ആന്‍ പരിഭാഷകളുണ്ട്. മലയാളത്തില്‍ നിന്നും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെയും ശൈഖ്മുഹമ്മദ് കാരകുന്നിന്റെയും ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ കാണാം. ഖുര്‍ആന്‍ ഫോര്‍ ആള്‍ തുറക്കുമ്പോഴേക്കും പ്രസ്തുത അധ്യായത്തിന്റെ ഓഡിയോയും തുറന്നുവരും. ഖുര്‍ആന്‍ ലളിത സാരം ഓഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും സൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല. easywaytoquran.blogspot.in എന്ന ബ്ലോഗ് ഖുര്‍ആന്‍ പഠനത്തിന് സഹായകമാണ്.

മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ ഖുര്‍ആന്‍ സൈറ്റും സോഫ്ട് വെയറും എം.പി.ത്രിയും ഹുദാ ഇന്‍ഫോ(hudainfo.com) യുടെതായിരുന്നു.  തെരഞ്ഞെടുത്ത 3000ല്‍ പരം ഹദീസുകള്‍ക്കായി മലയാളത്തില്‍ പ്രത്യേകം വിഭാഗവും സൈറ്റിലുണ്ട്. മുഹമ്മദ് അമാനിമൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ സോഫ്ട് വെയര്‍ പതിപ്പും ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറിന്റെ മലയാളം സോഫ്ട് വെയര്‍ പതിപ്പും ഓഡിയോ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നെറ്റില്‍ ലഭ്യമല്ല.  തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം സോഫ്ട് വെയറും വെബ്‌സൈറ്റും ഈ മേഖലയിലെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. (thafheem.net) തഫ്ഹീമുല്‍ ഖുര്‍ആനിന്റെ പൂര്‍ണ്ണരൂപത്തോടൊപ്പം തന്നെ വാക്കര്‍ഥങ്ങളും ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണങ്ങളും അനുബന്ധകുറിപ്പുകളും ഓഡിയോ-വീഡിയോ-ചിത്രങ്ങളും ഇതില്‍ ശ്രദ്ധേയമായിരുന്നു. lalithasaram.net, malayalamquran.com എന്നിങ്ങിനെയുള്ള മലയാള ഖുര്‍ആന്‍ സൈറ്റുകളുണ്ട്. ആന്‍ഡ്രോയ്ഡ് ഖുര്‍ആന്‍ എന്ന ആപ്ലിക്കേഷനിലും ഈ രണ്ട് ഖുര്‍ആന്‍ പരിഭാഷകളിലൊന്ന് സെറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്.

തഫ്ഹീം സോഫ്ട് വെയറില്‍ തഫ്ഹീമിലെയും ഖുര്‍ആനിലെയും വിഷയങ്ങള്‍ പ്രത്യേകം തെരയാനുള്ള സൗകര്യമുണ്ട്. ഖുര്‍ആനിലെ വിഷയങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനായി ആരംഭിച്ച സൈറ്റാണ് malayalamquransearch.com. തെരഞ്ഞെടുത്ത ഹദീസുകളും ഇതില്‍ കൊടുത്തിട്ടുണ്ട്. കൂടാതെ ഇമാം നവവിയുടെ രീയളുസ്സ്വാലിഹീന്‍ മലയാളം പരിഭാഷയും ഇതില്‍ കാണാം. വിഷയാധിഷ്ടിധമായി ക്രമീകരിച്ച ആയത്തുകളില്‍ നിന്ന് നേരിട്ട് തഫ്ഹീം വിശദീകരത്തിലേക്കുള്ള ആക്‌സസും ലഭിക്കുന്നു.

ഇസ്ലാമിക പ്രബോധന സൈററുകളില്‍ ഒന്നാണ് നേരത്തെ ആരംഭിച്ച നിച്ച് ഓഫ് ട്രൂത്ത് ഡോട്ട് ഓര്‍ഗ്. (nicheoftruth.org). മുഹമ്മദ് നബിയെ പരിചയപ്പെടുത്താനായി muhammadnabi.info എന്ന സൈറ്റും ഉണ്ട്. ്ഡയലോഗ് സെന്റര്‍ കേരളയുടെ സൈറ്റാണ് islammalayalam.net. ഇസ്ലാമിക അടിത്തറകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഇരുപതോളം ഈ ബുക്‌സും സൈറ്റില്‍ ലഭ്യമാണ്. malayalam.feelislam.com, zamzammedia.nte തുടങ്ങിയ സൈറ്റുകളും കാണാം.

മലയാളം വീഡിയോ പോര്‍ട്ടലുകളില്‍ ശ്രദ്ധേയമായ സ്ഥാപനമാണ് സകീന്‍ ടി.വി.(zakeen.in) സ്വന്തമായി സ്റ്റുഡിയോവര്‍ക്കും എഡിറ്റിങും നിര്‍വ്വഹിച്ച് പ്രത്യേകം ചെയ്യുന്ന വീഡിയോകളാണ് ഈ ഓണ്‍ലൈ ടിവിയിലുള്ളത്. പ്രമുഖ സ്‌കോളേഴ്‌സുമായുള്ള സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ഷോട്ട് ഫിലിമുകള്‍ എന്നിവ സൈറ്റില്‍ കാണാം. ഡി ഫോര്‍ മീഡിയയുടെ യൂടൂബ് ചാനലില്‍(youtube.com/d4mediaonline) ആയിരത്തോളം പ്രഭാഷണങ്ങളുണ്ട്. jumakhutba.in, fridayspeech.com, fridaykhutba.com മുതലായവ ഖുതുബ വീഡിയോ സൈറ്റുകളാണ്.

പ്രവാസികള്‍ തുടക്കം കുറിച്ച മലയാളം ഓണ്‍ലൈന്‍ റേഡിയോ സൈറ്റുകള്‍ മറ്റൊരു മേഖലയാണ്. alislahradio.com, dawavoice.com, sunnionlineclass.com, sunniglobalvoice.com തുടങ്ങിയ മുഴസമയ ഓഡിയോ സൈറ്റുകളും കാണാം. ബൈലക്‌സ് മെസ്സഞ്ചര്‍ വഴിയും ഓഡിയോ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ മുതലായവ നടന്നു കൊണ്ടിരിക്കുന്നു.

പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സൈറ്റുകളുണ്ട്. എന്നാല്‍ പണ്ഡിതന്മാരുടെ വ്യക്തിപരമായ പേരിലുള്ള സൈറ്റുകള്‍ പൊതുവെ അറബ് ലോകത്ത് കാണാമെങ്കിലും മലയാളത്തില്‍ വ്യാപകമല്ല. ഒരു പണ്ഡിതന്റെ രചനകള്‍ ഒരു സൈറ്റില്‍ സമാഹരിക്കപ്പെടുകയെന്നത് മോശമായി കാണേണ്ട കാര്യമില്ല.

മുസ്ലിം ആനുകാലികങ്ങളുടെ ഇ-പതിപ്പുകളാണ് മറ്റൊരു മേഖല. സ്‌നേഹസംവാദം മാസികയുടെ ഈ പതിപ്പികള്‍ തുടക്കം മുതല്‍ തന്നെ പി.ഡി.എഫ് പതിപ്പ് ലഭ്യമായിരുന്നു. 2007 ജനുവരി മുതലുള്ള പ്രബോധനം വാരികയും prabodhanam.net എന്ന സൈറ്റിലുണ്ട്്. കൂടാതെ വിവിധ കാലങ്ങളില്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ പതിപ്പികളുംലഭ്യമാണ്. shababweekly.net sathyadhara.com, risalaonline.com, islahmonthly.com, samvadammonthly.com, aramamonline.net, malarvadi.net, bodhanam.net, thejasnews.com, thelicham.com, esalsabeel.com, islamicdocs.com, malayalamfathwa.com മുതലായവ ഓണ്‍ലൈന്‍ ഇ-പത്രങ്ങളാണ്.

സംഘടനാതലത്തില്‍ ഔദ്വേഗികമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന വെബ് സൈറ്റ് കേരളത്തില്‍ കുറവാണ്. ജമാഅത്തെ ഇസ്ലാമി കേരളയുടെ jihkerala.org എന്ന സൈറ്റ് ഇതിനകം ശ്രദ്ധേയമാ സൈറ്റാണ്. samastha.info ആണ് മറ്റൊരു സംഘടനാ സൈറ്റ്. solidarityym.org, siokerala.org, giokerala.org, ismkerala.org തുടങ്ങിയവയും അതത് സംഘടനകളുടെ ഔദ്വേഗിക സൈറ്റുകളാണ്.

മലയാളത്തില്‍ ഇസ്ലാമിക വിജ്ഞാനകോശം ഇനിയും വരാത്തത് ഈ മേഖലയിലെ വലിയ പോരായ്മയായി അവശേഷിക്കുന്നു. സോഫ്ട വെയര്‍ പതിപ്പും ഈ രംഗത്ത് ഉണ്ടായിട്ടില്ല. അതു പോലെ ഇതുവരെ മലയാളം സൈബര്‍ ലോകത്ത് എത്താത്ത മറ്റൊരു മേഖലയാണ് നിഘണ്ടു. ഒട്ടനേകം നിഘണ്ടുകള്‍ മലയാളത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നുവെങ്കിലും അറബി-മലയാളം നിഘണ്ടുകളുടെ സോഫ്ട് വെയറോ വെബ് പേജോ ഇപ്പോഴും ലഭ്യമായിട്ടില്ല.

മലയാള ഇസ്ലാമിക സാഹിത്യ വൃന്തം ലോക തലത്തില്‍ തന്നെ മാതൃകയാണ്. മൗലികമായ ഒട്ടേറെ ഗവേഷണങ്ങളും രചനകളും ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ ഇംഗ്ലീഷ് പതിപ്പുകളിലേക്കോ അത്തരം കൃതികള്‍ ഓണ്‍ലൈന്‍ വഴി യാതൊരു ലോകസമൂഹത്തിന് മുന്നില്‍ തുറന്നു വെക്കുവാനോ സാധിച്ചിട്ടില്ല. വളരെ പരിമിതമായ കോപ്പികളില്‍ പുറത്തിറങ്ങുന്ന മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യമേഖല പലപ്പോഴും പുനപ്രസിദ്ധീകരണത്തിന് പോലും സാധ്യമാവാതെ അസ്തമിച്ചു പോവുകയോ കെട്ടിക്കിടക്കുകയോ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഡിജിറ്റൈസ് കോപ്പി ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ ലോകത്തിന് സമര്‍പ്പിക്കാതെ വക്കുകയാണ്.

വിക്കിപീഡിയയുടെ ഒരു പ്രധാന സംരഭങ്ങളിലൊന്നാണ് വിക്കി ഗ്രന്ഥശാല.(ml.wikisource.org) സ്വതന്ത്രമായി ഗ്രന്ഥങ്ങള്‍ ചേര്‍ക്കാനാവുന്ന ഈ സൈറ്റില്‍ പകര്‍പ്പവകാശം തീര്‍ന്ന ക്ലാസിക് കൃതികളും പകര്‍പ്പവകാശം ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളും സൗജന്യമായി ലോകത്തിന് സമര്‍പ്പിക്കാവുന്നതാണ്. മലയാളം വിക്കി ബുക്‌സില്‍ നിലവില്‍ വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷയും മാലകളും മാത്രമാണ് ഇസ്ലാമുമായി ബന്ധപ്പെട്ട ഭാഗത്തിലുള്ളത്. പകര്‍പ്പവകാശ കാലാവധി തീര്‍ന്ന മലയാള ഗ്രന്ഥങ്ങള്‍ ഇതിലേക്ക് ചേര്‍ക്കുവാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

മലയാളത്തിലുള്ള ഇസ്ലാമിക് ഗെയിമുകള്‍, ഫ്‌ലാഷ് മൂവികള്‍, ആപ്ലിക്കേഷനുകള്‍ ഇതൊന്നും ഇനിയും ഉണ്ടായിട്ട് വേണം. ഐ.ടി.രംഗത്തെ ഇടപെടലിനായി നിര്‍മ്മിക്കപ്പെട്ട ഡിഫോര്‍ മീഡിയ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. എന്നാല്‍ ഇത്തരം മേഖലയില്‍ കേരളത്തിലെ സംഘടനാതലത്തില്‍ തന്നെ മുന്‍കൈ എടുത്തുകൊണ്ടുള്ള സംരംഭങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ ആരെങ്കിലും വ്യക്തിപരമായി മുന്‍ കൈ എടുത്തു കൊണ്ടുള്ളതാണ്. അതു കൊണ്ട് അവക്കൊന്നും ഔദ്വേഗിക സ്വഭാവം ഇല്ലതാനും. ഇത്തരം ക്രിയാത്മക മേഖലകള്‍ക്കും ഊര്‍ജ്ജം ചിലവഴിക്കാന്‍ സംഘടനകള്‍ തയ്യാറാവേണ്ടതുണ്ട്.

(പ്രബോധനം വാരിക 20.09.2011 ന് പ്രസിദ്ധീകരിച്ച കവർ സ്റ്റോറി)












പ്രതിഷേധ ചത്വരത്തിലെ റമദാൻ - ഒരു ആസ്വാദനം




ഈ വർഷത്തെ നോമ്പിലെ മറക്കാനാവാത്ത അനുഭവമാവും ഇന്നലത്തെ മറൈൻ ഡ്രൈവിലെ ദിനരാത്രം. ഇരുപത്തൊന്ന് മണിക്കൂർ നീണ്ടുനിന്ന പ്രൊട്ടക്ട് സ്ക്വയറിന് മാനങ്ങളേറെയായിരുന്നു. 
ഈജിപ്തിലെ ജനാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന പട്ടാള അട്ടിമറിക്കെതിരെ പരിശുദ്ധ റമദാനിൽ ഈജിപ്തിലെ റാബിയ്യ അദവിയ്യയിൽ ജനാധിപത്യം പുനസ്ഥാപിക്കാനായുള്ള എഴുന്നേൽപ്പിൽ കൂടെ എഴുന്നേൽറ്റ് നിന്ന് അവർക്ക് ഐക്യദാർഢ്യം വിളിക്കാനായിരുന്നു കേരളത്തിൽ പ്രതിഷേധ ചത്വരം തീർത്തത്.  


പ്രഭാഷണങ്ങൾ, ഐക്യദാർഢ്യങ്ങൾ, മുദ്രാവാക്യങ്ങൾ, പ്രാർഥനകൾ, നമസ്കാരങ്ങൾ, ബാങ്ക് വിളകൾ, കവിതകൾ, ഗാനങ്ങൾ, ഖുനൂത്,തറാവീഹ്, ഇഫ്താർ, ഉറക്കം, ഉണർച്ച, ഉറക്കമൊഴിക്കൽ, പേമാരി, നസീഹത്ത്...ആത്മീയതയും രാഷ്ട്രീയവും സർഗാത്മകതയും ഒരുമിച്ച് വിളബരം ചെയ്യുന്ന അപൂർവ്വ സംഗമായിരുന്നു ജമാഅത്തെ ഇസ്ലാമി തീർത്ത പ്രതിഷേധ ചത്വരം.

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്ത് നിന്നും ലോകത്തിലെ ഏറ്റവും ക്രൂരമായ ജനാധിപത്യ  ധ്വംസനത്തിനെതിരെയുള്ള അടങ്ങാത്ത പ്രതിഷേധ ജ്വാലയുടെ പ്രവാഹമായിരുന്നു ഇന്ത്യയിലെ പ്രതിഷേധ ചത്വരം.
മതേരത്വത്തിന്റെ ജനാധിപത്യത്തിന്റെ പേരിൽ ഊറ്റം നടിക്കുകയും സ്വയം വക്താക്കളായി അവരോധിക്കുകയും ചെയ്യുന്ന കപട മതേതര-ജനാധിപത്യ വാദികകളെ തുറന്നു കാട്ടലുമായിരുന്നു കേരളത്തിലെ  പ്രതിഷേധ ചത്വരം.
ജനാധിപത്യവും മതേരത്വവും ശരിയാവണമെങ്കിൽ അത് ഇസ്ലാമിക വിരുദ്ധമാവണമെന്നും ഇസ്ലാമാണ് മറുപക്ഷമെങ്കിൽ മതേതരവും ജനാധിപത്യവും ആവശ്യമില്ലെന്നുമുള്ള വാർപ്പു പൊതുബോധത്തിൽ ഉറച്ചു പോയവർക്കുള്ള താക്കീതായിരുന്നു കൊച്ചിയിലെ പ്രതിഷേധ ചത്വരം
ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വക്താക്കളും പ്രതിസ്ഥാനത്ത് നിർത്തപ്പെടുമ്പോൾ സങ്കടനാ സങ്കുചിതത്വത്തിന്റെ കടന്നൽ കൂടികളിൽ പെട്ട് ഇസ്ലാമിനെ തന്നെ മറക്കുന്ന മുസ്ലിം സംഘടന വക്താക്കളെ നേര് പറയിപ്പിക്കുകയായിരുന്നു മറൈൻ ഡ്രൈവിലെ പ്രതിഷേധ ചത്വരം.

ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും തൊട്ടുകൂടാതെ മാറ്റി നിർത്തപ്പെടണമെന്നും രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളം കരുതിയിരിക്കണമെന്നും മീഡിയകൾ സദാ സമൂഹത്തെ ജാഗ്രതയിലാക്കുന്നുവെങ്കിലും അതിനെ മറികടന്നെത്തിയ നാനാതുറകളിലുള്ള മനുഷ്യസ്നേഹികളുംടെയും ജനാധിപ്ത്യ സ്നേഹികളുടെയും അപൂർവ്വ സംഗമമായിരുന്നു ഊ പ്രതിഷേ ചത്വരം.

പ്രതിഷേധ ചത്വരത്തിനെതിരെ തുടക്കത്തിൽ ഉയർന്നു വന്ന എല്ലാ വിമർശനങ്ങൾക്ക് ക്ഷണിക്കപ്പെട്ട ഓരോ അഥിതിയും കൃത്യമായ മറുപടി നൽകുകയായിരുന്നു. എം.ഐ. ഷാനവാസിന്റെ മറുപടി ഇങ്ങിനെയായിരുന്നു.
അങ്ങ് ഈജപ്തിൽ കിടക്കുന്നവർക്ക് ഇവിടെ നിന്ന് നിങ്ങളെന്തിന്....എന്ന രീതിയിൽ വിമർശിക്കുന്നവരുണ്ടാവാം. അവരോട് പറയാനുള്ള ഇസ്ലാം ആഗോളമാനവികത എന്നർഥത്തിലാണ് കാര്യങ്ങളെ കാണുന്നത്. ഹജ്ജ് എന്തിന് അവിടെ പോയി ചെയ്യുന്നു എന്നും ചോദിക്കാം. അത് ഇവിടെ വലിയ ഒരു പള്ളിയിൽ വെച്ചങ്ങ് നിർവഹിച്ചാൽ ശരിയല്ലാതാവുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


ഈ പോരാട്ടം വിജയിക്കും....വിജയിക്കും.....വിജയിക്കും.....99മത് വയസ്സിലും പ്രതിഷേധ ചത്വരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ജസ്റ്റിസ്. വി.ആർ കൃഷ്ണയ്യർ വേദിയിലേക്ക് വന്നത് എല്ലാവരെയും ആവേശഭരിതരാക്കി. ഈ ആവേശത്തെ അമീറിന്റെ നന്ദിവാക്കുകളിൽ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. 


ഡോ. അബ്ദുൽ മജീദ് സ്വലാഹി
മുജാഹിദ് ഔദ്വേഗിക വിഭാഗം ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് എ.ഐ. മജീദ് സ്വലാഹി പരിപാടിക്ക് എത്തുകയും വിപ്ലവകരമായ ആവേശ പ്രഭാഷണത്തിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് അഭിവാദ്യമർപ്പിക്കുകയും ഇഖ്വാനിന്റെ പ്രസക്തിയും മുർസിയുടെ പ്രഭാവവും പ്രഖ്യാപിച്ചതുമാണ് എനിക്ക്  ശ്രദ്ധേയമായി തോന്നിയ ഒരു പ്രഭാഷണം. അറബ് വസന്തം തുടക്കം മുതൽ വിമർശിച്ച് അറബ് ലോകത്ത് കലാപം വിതക്കുന്നവർ എന്ന് അൽമനാറിലും, വിചിന്തനത്തിലും ചന്ദ്രികയിലും ലേഖനങ്ങൾ എഴുതിയ മുജാഹിദ് വിഭാഗത്തിൽ നിന്നും ലീഗിൽ നിന്നും ഉള്ള ആഗോളവക്താവിന്റെ നിലപാട് മാറ്റത്തിന്റെ വിളംബരത്തിന് സാക്ഷി.ാവുക കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടിന്റെ രസങ്ങളെ കുറിച്ച് ദാവൂദ് സാഹിബിന്റെ പുസ്തകത്തിലും പറയുന്നുണ്ട്. 

ഡോ. അബ്ദുസ്സലാം വാണിയമ്പലത്തിന്റെ പ്രഭാഷണത്തിൽ നിന്ന്:
"ഇഅ്തികാഫ് റമദാനിൽ സുന്നത്താണ്. എന്നാൽ ഇപ്പോൾ വിപ്ലവത്തിന്റെ പാതയിലിറങ്ങൽ ഫർദ് ഐനാണ്. " ഈജിപ്തിലെ സലഫി പണ്ഡിതന്മാർ പോലും ഈ നിലപാടിലേക്ക് വന്ന് റമദാനിന്റെ അവസാന നാളുകൾ തെരുവിലേക്കിറങ്ങുകയാണ്. ഇസ്ലാമിക ചരിത്രത്തിലെക്കാലത്തും ബദർ, മക്കാവിജയം തുടങ്ങിയ പല പോരാട്ടങ്ങളും നടന്നത് റമദാനിലായിരുന്നു. അഥവാ അതിന്റെ ആസുത്രണവും അതിന്റെ അനന്തര പ്രവർത്തനങ്ങളും നിർവഹിച്ചത് ഇഅ്തികാഫിൽ നിന്നും മാറി നിന്നുകൊണ്ടായിരുന്നു എന്നു ചരിത്രം. 

ഇടക്കുള്ള കവിതാലാപനങ്ങളും മുദ്രാവാക്യം വിളികളും സദസ്സിൽ നിറയെ പ്ലക്കാഡുകൾ പിടിച്ചുള്ള ഇരുത്തവും ശ്രദ്ധേയമാക്കി. ഹാശിം രിഫാഇയുടെ അബതാഹ് കവിത ശരീഫ് കൊച്ചിൻ പാടി. സലാഹുദ്ദീൻ ഫർഖാദിയുടെ അറബി-ഇംഗ്ലീഷ്-മലയാളം വിപ്ലവ കവിതയും വൈ. ഇർശാദിന്റെ കവിതയും ശ്രദ്ധേയമായി. 

റമദാനിന്റെ ചൈതന്യത്തിൽ ഈ സമരം തീർത്തതിനെ സെബാസ്റ്റ്യൻ പോൾ പ്രത്യേകം പരാമർശിച്ചു. രാമായണത്തിന്റെയും ഖുർആനിന്റെയും അവതരണമാസത്തിൽ ഈ സമരത്തിന്റെ പ്രസക്തിയാണ് വിശ്വഭദ്രാനന്ദ വിവരിച്ചത്. അമീറിനൊപ്പമിരുന്നു അദ്ദേഹവും ഇഫ്താറിൽ പങ്കെടുത്തു. ശേഷം മഗ്രിബ് നമസ്കാരം സ്റ്റേജിൽനിന്നുകൊണ്ട് ആദ്യാവസാനം അദ്ദേഹം വീക്ഷിക്കുകയായിരുന്നു.
എം.ഐ. അബ്ദുൽ അസീസ് സാഹിബിന്റെയും ഇൽയാസ് മൗലവിയുടെയും ക്ലാസുകൾ സമരത്തിന്റെ ആത്മീയതലങ്ങളെ കുറിച്ചു ജിഹാദിന്റെ പ്രാധാന്യത്തെ കുറിച്ചു മായിരുന്നു. ഈ വ്യക്തിപമമായി ഈ പരിപാടിയിൽ എനിക്ക് ആവേശം തന്നെ അനേകം ഘടകങ്ങളുണ്ടായിരുന്നു. പരിപാടിയുടെ ലൈവ് ബ്ലോഗിങ് ആബിദിനൊപ്പം ഉച്ച മുതൽ നിർവ്വഹിക്കാനായി.ഡി ഫോറിലെ അനീസും കൂടെയുണ്ടായി. ഓരോ പ്രഭാഷണവും ചെവിയോർത്ത് ലൈവ് റിപ്പോർട്ടിങ് നടത്തിയത് സാധാരണ നമ്മൾ നിർവഹിക്കാത്ത (ബി.ബി.സി, അൽ ജസീറ ചെയ്തുകൊണ്ടിരിക്കുന്ന) ഒരു പരീക്ഷണമായിരുന്നു. ഡിസോഷ്യൽ നെറ്റ് വർക്ക് പരിപാടിയെ ലൈവാക്കി മാറ്റുന്നതിൽ ഒരു പരിധി വരെ വിജയിച്ചു.
തറാവീഹും വിത്റും ആയിരുന്നു എടുത്തു പറയേണ്ട ഒന്ന്. ഇഖ്വാൻിന്റെ വക്താവ് തറാവീഹിന് നേതൃത്വം കൊടുത്തത് ആവേശകരമായി. മനസ്സിൽ പതിഞ്ഞു കയറുന്ന ഖുർആൻ പാരായണം തറാവീഹിന്റെ ആനന്ദദായകമാക്കി. ശേഷം വിത്റിൽ സലാം വാണിയമ്പലം നടത്തിൽ സുദീർഘമായ ഖുനൂത് കണ്ണുനിറപ്പിക്കുന്നതായിരുന്നു. അരമണിക്കൂറായിരുന്നു വിത്റിന്റെ ദൈർഘ്യം.

സുബ്ഹിക്ക് ശേഷമുള്ള അമീറിന്റെ ഒരു മണിക്കൂർ നീണ്ട പ്രൗഢമായ പ്രഭാഷണത്തോടെയായിരുന്നു സമാപിച്ചത്. കേവലം നാല് ദിവസം മുമ്പ് ശാകിർ സാഹിബിൽ നിന്നും ശിഹാബ് പൂക്കോട്ടൂരിൽ നിന്നും ചില പോസ്റ്റുകളായാണ് ഈ പരിപാടിയെ സോഷ്യൽ നെറ്റ് വർക്കുകളിലേക്കെത്തിച്ചത്. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് നടന്ന ചെറിയൊരു പത്രസമ്മേളനത്തിലൂടെ ഔദ്വേഗിക അറിയിപ്പ്. പ്രവർത്തകർ പോലും അറിയേണ്ട വിധം പരിപാടി അറിഞ്ഞിട്ടില്ല. ഒരു അങ്ങിനെയൊരു നിർദ്ദേശം പോവാതെ തന്നെ ഒരുക്കിയ സജ്ജീകരണത്തെ വലിയ തോതിൽ ബാധിക്കാത്ത സദസ്സാണ് ഉണ്ടായിരുന്നത്. 3000 ലധികം ആളുകൾ പങ്കെടുത്ത പരിപാടി മലായാള മീഡിയകളൊന്നും കാര്യമായ കവറേജ് കൊടുത്തില്ല.
അൽജസീറയുടെ അറബി ബുള്ളറ്റിനിൽ ഇന്നലെ വൈകുന്നേരം തന്നെ പരിപാടിയെ കുറിച്ച് വാർത്ത വന്നു. രാത്രി 1.30 പ്രക്ഷേപണം നടത്തി. സലാം സാഹിബ് ഇക്കാര്യം അറിയിച്ചത് തക്ബീർ മുഴക്കിയാണ് സദസ്സ് എതിരേറ്റത്.

ഇഫ്താറിന് ഒരു കാരക്കയും സമൂസയും 6 പത്തിരിയും ബീഫും കട്ടനും. അത്താഴത്തിന് ചോറും ചപ്പാത്തിയും . പിന്നെ ഒന്നാന്തരം ജീരകക്കഞ്ഞിയും. പരിപാടി കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എന്തു കൊണ്ട് പ്രതിഷേധവും സമരമെല്ലാം ഇല്ലെങ്കിലും റമദാനിലെ അവസാനത്തെ പത്തിലല്ലാത്ത സമയത്ത് ഇങ്ങിനെയൊക്കെ ഒന്നു കൂടാല്ലോ.

രാത്രിയിലെ പങ്കാളിത്തം പകലിനേക്കാളും കുറവാകും എന്ന നേതൃത്വത്തിന്റെ പ്രതീക്ഷക്ക് വിരുദ്ധമായിരുന്നു കാര്യങ്ങൾ. പക്ഷെ എല്ലാവരും ഒരു മെയ്യായി പന്തലിൽ ഉറങ്ങി. അതിൽ നേതാക്കളും അണികളും വ്യത്യാസമില്ലായിരുന്നു. പല തിരക്കുകൾ കാരണം പകലിലെത്താൻ കഴിയാത്ത പലരും എത്തിയത് ഈ ഉറക്കം കാണാനായിരുന്നു. 

റാബിയ അദബിയ്യ യിലും അലക്സാണ്ട്രിയയിലും ഉള്ള വിദ്യാർഥിനികളോട് നടത്തിയ ഫേസ് ബുക്ക് സംഭാഷണം മറൈൻ ഡ്രൈവിലെ സമര ചത്വരം വായിച്ച് കേട്ട സമയം, അതുപോലെ തന്നെ ഇവിടെ പലരും നേരെത്തെ പോസ്റ്റിയ ഇഖ്വാൻ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ നമ്മുടെ പ്രാദിനിത്യം അൽ ജസീറ വാർത്താ വിവരം, ട്വിട്ടർ വഴി പലരും നടത്തിയ വിവര കൈമാറ്റങ്ങൾ ബ്രദർഹുഡ് ഒഫീഷ്യൽ പേജുകൾ റി ട്വീറ്റ് ചെയ്തതും ഒക്കെയും നമ്മുടെ പ്രസ്ഥാന പ്രവർത്തകരുടെ സോഷ്യൽ നെറ്റ് വർക്ക് അനുഭവങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചുവടുകളാണ്.



മറ്റൊരു ബ്ലോഗെഴുത്തിൽ നിന്നും...




സ്വാതന്ത്ര ത്തിനും നീതിക്കും വേണ്ടിയുള്ള പാതിരാവിലെ പ്രാത്ഥനയും പകലിലെ പോരാട്ടവും ഒത്തു ചേരുന്നിടത്ത്‌ വസന്തം വിരിയുക തന്നെ ചെയ്യും, നീണ്ട നാളുകളുടെ ത്യാഗങ്ങളുടെയും സമരങ്ങളുടെയും ശേഷം സ്വാതന്ത്രത്തിൻറെയും, നീതിയുടെയും അരുണോദയം ഉണ്ടാവുക തന്നെ ചെയ്യും.
സത്യത്തെ സംരക്ഷിക്കാനും അസത്യത്തിനെതിരെ അണിനിരക്കാനും തയ്യാറാവുമ്പോൾ നിങ്ങളും ജീവിതം കൊണ്ട് ബദ് രീങ്ങളെ ആദരിക്കുകയാണ്, അനുസ്മരിക്കുകയാണ്.
അതെ നിങ്ങളും എന്നോടൊപ്പം ഒരു 'റാബിയ്യ അദബിയ്യ' സമരക്കാരനാവുക!..."


https://twitter.com/jihkerala
http://www.facebook.com/jihkerala.org
http://www.islamonlive.in/protestsquare/

ചരിത്രം അവിടെ തീർന്നില്ല...ഇവിടെ തീരുന്നുമില്ല....


ഈജിപ്തിന്റെ പാരമ്പര്യം ഏകാധിപത്യമാണ്. ലോകം കണ്ട ഏകാധിപതികളായ ഫറോവമാരാണ് ഈജിപ്തിനെ ചരിത്രത്തിൽ നയിച്ചിരുന്നത്. തല ഉയർത്തി നില്കുന്ന പിരമിഡുകൾ അതിന്റെ നേർ സാക്ഷ്യങ്ങളാണ്. അതേ ഏകാധിപത്യത്തിന്റെ തുടർച്ച തന്നെയായിരുന്നു കഴിഞ്ഞ വർഷം വരെയും അവരെ നയിച്ചത്. അതിൽ നിന്ന് ജനാധിപത്യത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് മുർസി.

ഏകാധിപത്യത്തിന്റെ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങളെ തുടച്ചു വൃത്തിയാക്കുക എന്നത് സമയം ആവശ്യമുള്ള പ്രക്രിയയായിരുന്നു. അതിന് കാത്തു നില്കാനുള്ള ക്ഷമ ഒരു രാജ്യത്തിനില്ലാതെ പോയതോടൊപ്പം ഒട്ടും ദഹിക്കാത്തെ സാമ്രാജ്യത്വ അജണ്ടകളും ചേർന്നപ്പോഴായിരുന്നു ഈ അവസ്ഥ കൈ വന്നത്.
സ്വാതന്ത്ര്യം അർഥ രാത്രിയിൽ എന്ന കൃതിയിൽ ബ്രിട്ടീഷുകാർക്ക് ശേഷം ഇന്ത്യക്കാർക്ക് ഇന്ത്യയെ നയിക്കാൻ ഒറ്റയടിക്ക് സാധ്യമാവാതെ വന്ന കാര്യവും അതിനെ മറികടക്കാനുള്ള കളികളുമെല്ലാം വിവരിക്കുന്നുണ്ട്.

എബ്രഹാം ലിങ്കൺ അടിമത്തം നിരോധിച്ചെങ്കിലും സ്വാതന്ത്ര്യം ശീലക്കാത്ത ജനത തങ്ങളെ അടിമകളായി തന്നെ തിരിച്ചെടുക്കണമെന്ന് ഉടമകളോട് യാചിച്ചതും ചരിത്രമാണ്. അതിന്റെ പേരിൽ എബ്രാഹാം ലിങ്കന്റെ നിലപാടിനെ ആരും എതിർത്തില്ല. അദ്ദേഹത്തെ പിന്തുണച്ചവരെ നോക്കി പല്ലിളിച്ചു കാണിച്ചില്ല.

പ്രവാചകൻ മൂസയുടെ വിമോചനം പോലും ആ ജനതക്ക് ഉൾക്കൊള്ളാനായില്ല എന്ന് പറയുന്നത് ഖുർആനാണ്. താങ്കൾ ഞങ്ങലെ കൊലക്കു കൊടുക്കാൻ കൊണ്ടു വന്നതാണോ എന്നാണ് പ്രവാചകൻ മൂസയോട് അവർ ചോദിച്ചത്. സീനായിൽ അലഞ്ഞ നടന്നപ്പോൾ പൂർവ്വകാല പ്രതാപം ധ്യാനിച്ച് മൂസയുടെ വിമോചനത്തെ പോലും ചോദ്യം ചെയ്യാൻ അവർക്ക് മടിയില്ലായിരുന്നുവെന്നത് സത്യം.

മതേതര-ജനാധിപത്യത്തിന്റെ സെക്യൂരിറ്റി ഗാർഡുകളോട്...തീര്‍ത്തും ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയപ്പോള്‍, അതിനെതിരെ പ്രതികരിക്കാന്‍ ഒരു ജനാധിപത്യ-പുരോഗമനവാദിയെയും ഇപ്പോള്‍ കാണാനില്ല !

ഈ വീഴ്ചയെ ആഘോഷിക്കുന്നവരോട് ഒരു വാക്ക്...തങ്ങൾക്ക് വിരോധമുള്ള ആരെങ്കിലും അവരെ പിന്തുണക്കുന്നു എന്ന കാരണത്താൽ ചൂട്ടു പിടിക്കുന്നതും ആർക്കു വേണ്ടിയാണ് എന്ന് മറക്കാതിരിക്കുക. പ്രവാചകന്റെ കാലത്തും റോമും പേർഷ്യയും യുദ്ധമുണ്ടായപ്പോൾ ക്രൈസ്തവ രാജ്യമായ റോമിനൊപ്പം അഭിമാനത്തോടെ പിന്തുണയറിച്ച നിലപാടായിരുന്നു പ്രവാചകനുണ്ടായിരുന്നത്. താരതമ്യേന പേർഷ്യക്കാരെക്കാൾ റോമിനെ പിന്തുണക്കാനെ പ്രവാചകന് സാധിച്ചിരുന്നുള്ളൂ. എന്നാൽ പരാചയപ്പെട്ട റോമിനന്റെ അവസ്ഥ കണ്ട് പ്രവാചകനെ പരിഹസിച്ചവരുടെ പാരമ്പര്യം ഏറ്റെടുത്തു കൊണ്ട് ചിലർ എഴുന്നള്ളുമ്പോൾ ഓർക്കേണ്ടത് തങ്ങളുടെ നിലപാടിനെ ശരിവെച്ചും വിജയം അടുത്തു തന്നെ ഉണ്ടാവുമെന്നും പറഞ്ഞ മറുപടി കൊടുത്തത് ലോകാവസാനം വരെ നിലനില്ക്കുന്ന ഖുർആനിലൂടെയായിരുന്നു.

റോമിന്റെ ശക്തമായ തിരിച്ചു വരവിൽ പേർഷയ നിലംപതിച്ചപ്പോൾ കാലം പ്രവാചകന്റെ നിലപാടിനെ ശരിവെക്കുകയായിരുന്നുവെങ്കിൽ ചരിത്രം അവിടെ വെച്ച് അവസാനിച്ചിട്ടില്ല എന്ന കാര്യം കൂടി ഓർക്കുക....ഒപ്പം ഇവിടെയും അത് അവസാനിച്ചില്ല എന്ന കാര്യവും...

കൂട്ടത്തില്‍ ചേരാത്തതേത്? a )മുസ്ലിംലീഗ് b) മനുഷ്യാവകാശം c) ചക്കരക്കുടം d) ചന്ദ്രിക





ഒടുവില്‍ മുസ്ലിംലീഗ് സ്വന്തം മുഖപത്രത്തെയും തള്ളിപ്പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍കത്തകരും നീതിന്യായ വിദഗ്ദരും മാധ്യമപ്രവര്‍ത്തകരും ഉന്നയിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ നീതിയുടെ പക്ഷത്ത് നിന്ന്് ചന്ദ്രിക ചോദിച്ചപ്പോള്‍ അത് ഞമ്മന്റെ പാര്‍ട്ടിയുടെ നിലപാടല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി. പിന്നെ ഞമ്മന്റെ നിലപാടെന്താണ് ? അത് ജന്മഭൂമി എന്നും എഴുതുന്നുണ്ടല്ലോ.!

ഖുര്‍ആനില്‍ ഒരു സൂക്തമുണ്ട്. 'നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുകയും നീതിക്ക് സാക്ഷികളാവുകയും ചെയ്യുക. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതിപ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ' (5:8).  മറ്റൊരു സൂക്തത്തില്‍ പറയുന്നത് 'നിങ്ങള്‍ നീതിക്ക് വേണ്ടി വേണ്ടി നിലകൊള്ളുന്നവരും അല്ലാഹുവിന് സാക്ഷികളാവുന്നവരുമായിരിക്കുക. അത് നിങ്ങള്‍ക്ക് തന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ഉറ്റബന്ധുക്കള്‍ക്കോ എതിരായാലും ശരി. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും നന്നായി അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കുക. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍ നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. നിങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചെല്ലാം സൂഷ്മമായി അറിയുന്നവനാണ് അല്ലാഹു' (4:35) യാതൊരു ഛേദവുമില്ലെങ്കില്‍ നീതിക്കൊപ്പം നില്‍ക്കുന്നതില്‍ മടി കാണിക്കരുത് എന്നല്ല ആ പറഞ്ഞ ആഹ്വാനത്തിന്റെ താല്പര്യം. ഏത് നിര്‍ണായ ഘട്ടത്തിലും നീതിക്കായി നിലകൊള്ളാനുള്ള ആഹ്വാനമാണ്. മാനവ സമൂഹം ഈ നിലവാരത്തിലേക്കുയരണമെന്നാണ് ഇസ്ലാമിന്റെ താല്പര്യം. വിശ്വാസികള്‍ക്കാവട്ടെ അങ്ങനെയല്ലാതെ നിലകൊള്ളാനുമാവില്ല. നീതിക്കൊപ്പം എന്നതിന് പകരം മുസ്ലിം ലീഗിനൊപ്പം എന്നതാണ് ഇവിടുത്തെ മുസ്ലിം സംഘനകളുടെ അനൗദ്വേഗിക വിധേയത്വം. മുസ്ലിംകളില്‍ തന്നെ നല്ലൊരു വിഭാഗം മുസ്ലിംലീഗിനെ പേടിച്ച് സ്വന്തം നിവപാട് പ്രഖ്യാപിക്കാന്‍ പ്രയാസപ്പെടുന്നു.


ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കരുത് എന്ന് പറഞ്ഞതിന്റെ മറുവശമാണ് ഒരു കൂട്ടരോടുള്ള വിധേയത്വം നിങ്ങളെ നീതിപൂര്‍വമായി നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റിക്കളയരുതെന്നത്. നീതി പൂര്‍വ്വം വര്‍ത്തിക്കുന്നത് സ്വന്തത്തിനോ വേണ്ടപ്പെട്ടവര്‍ക്കോ എതിരായിരുന്നാല്‍ പോലും അതില്‍ വിട്ടുവീഴ്ചപാടില്ല. എന്നാല്‍ ലീഗിന് സംബന്ധിച്ചിടത്തോളം ഈ ആയത്തിന് ഇപ്രകാരം ഒരു തിരുത്തുണ്ട്. ആര്‍ക്കെതിരായാലും സ്വന്തം അധികാരമുന്നണി ചെയ്താലൊഴികെ. അഥവാ നീതിയും അധികാരവും നേര്‍ക്കുനേരെ വന്നാല്‍ നീതിയെ ഒഴിവാക്കി അധികാരത്തില്‍ കടിച്ചു തൂങ്ങണം. മനുഷ്യാവകാശവും ഭരണപങ്കാളിത്തവും ഒന്നിച്ചുവന്നാല്‍ മനുഷ്യാവകാശം കുപ്പയിലെറിഞ്ഞ് ഭരണത്തിന്റെ എച്ചില്‍ കഷ്ണം നുണയണം. മുസ്ലിം സ്വത്വ പ്രതിസന്ധിയും മതേരത്വവും ഒരുപോലെ വെല്ലുവിളിക്കുന്ന ഘട്ടം വന്നാല്‍ മുസ്ലിം സ്വന്തം വലിച്ചെറിഞ്ഞ് മതേതര പൊതു മനസ്സിനൊപ്പം സ്ഥാനം പിടിക്കണം. അതാണ് മുസ്്‌ലിംലീഗ്.

ഇതിന്റെ ഏറ്റവും ഒടുലിലെ ഉദാഹണമാണ് അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍. ബാബരി മസ്ജിദ് തകര്‍ക്കുപ്പെട്ട ഘട്ടത്തില്‍ അധികാരത്തിനൊപ്പം നിന്ന് ആദര്‍ശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ രാജ്യം കണ്ട ഏറ്റവും വലിയ മുസ്ലിസമുദായ നേതാവിനെ പോലും പുറന്തള്ളിയതാണ് ഞമ്മന്റെ ചരിത്രം. അതിലും മേലെയുണ്ട് ചന്ദ്രികാ മുഖപ്രസംഗം. അതില്‍ നീതിയും നേരുമുണ്ടോ എന്നൊന്നും പരിശോധിക്കേണ്ടതില്ല. മുസ്്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ വന്ന അഭിപ്രായം പാര്‍ട്ടിയുടെതല്ലെന്ന് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മന്റെ നിലപാട് പച്ചയായി പറയാന്‍ ജന്മഭൂമിയുള്ളപ്പോഴാണ് ചന്ദ്രികയും മൊഖപ്രസംഗം. സേട്ട് സാഹിബിനെ പുറത്താക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ചന്ദ്രികയിലെ എഡിറ്റോറിയലിനെ പുറത്താക്കാനും ഞങ്ങക്ക് പണിയൊന്നുമില്ല. ഇനി ചന്ദ്രിക തന്നെ ഒഴിവാക്കേണ്ടി വന്നാലും ചക്കരക്കുടം കൈ ഒഴിയുന്ന പ്രശ്‌നമില്ല എന്നതായിരിക്കാം ഉള്ളിലിരിപ്പ്.

നീതിയും നെറിയും നോക്കാതെ യു.പി.എ സര്‍ക്കാര്‍ കാണിക്കുന്ന തോന്ന്യാവാസത്തിനെല്ലാം കൊടിപിടിക്കാന്‍ ഒരു ഖൗമീ പാര്‍ട്ടി. ആദര്‍ശത്തിന്റെ പേരില്‍ സ്പീകര്‍ സ്ഥാനം രാജ്യവെക്കുകയും മന്ത്രിസഭയില്‍ നിന്ന് കൂട്ടുഭരണം അവസാനിപ്പിക്കുകയും ചെയ്യാന്‍ ഇടതുപാര്‍ട്ടി ധൈര്യകാട്ടിയിരുന്നു. അത്രയൊന്നും വേണ്ട, സ്വന്തം നിലപാട് തുടന്ന് പറയാനെങ്കില്‍ സാധിക്കേണ്ടതില്ലേ?

യു.പി.എ സര്‍ക്കാറിന് കീഴില്‍ നടക്കുന്ന എല്ലാകാര്യങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു പോലുമല്ല തീരുമാനത്തിലെത്തുന്നത്. പ്രതിരോധമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ ഇസ്രായേലിന്റെ ഇടപെടല്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മുസ്ലികള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ ആരോപണമുന്നയിച്ചിരുന്ന ഒട്ടുമിക്ക സ്‌ഫോടനങ്ങളുടെയും വേരുകള്‍ ചെന്നെത്തുന്നതും പലപ്പോഴും അത്തര കൈകളിലേക്കാണെന്ന ആരോപണവും ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമ്രാജ്യത്വ സയണിസ്റ്റ് അജണ്ടകളുടെ കൊടിവാഹകരമായി മാറുകയാണ് ഇങ്ങേ തലക്കല്‍ മുസ്ലിം ലീഗും അവരുടെ വിനീത വിധേയരായ മുസ്ലിം സംഘടനകളും എന്ന് പറയാതിരിക്കാനാവില്ല.

പലപ്പോഴും നിയമം നിയമത്തിന്‍റെ വഴിക്ക് എന്ന് ആവ‍‍ർത്തിച്ചിരുന്ന ലീഗ് നേതൃത്വം അൽപം  മുമ്പ് മഅ്ദനി വിഷയത്തിൽ രംഗത്തിറങ്ങിയത് സ്വാഗതാർഹം തന്നെ. പ്രസ്തുതവിഷയം തൊട്ടു തലേ ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പ് നന്നായി കവ‍ർ ചെയ്തിരുന്നതും ശ്രദ്ധേയമായി. ഇന്നലെ കോഴിക്കോട്ട് നടന്ന യൂത്ത് റാലിയിലും നിരപരാധികൾക്ക് വേണ്ടി ശബ്ദമുയ‍ർത്തുമെന്ന് ആവർത്തിച്ചിരുന്നു. തൊട്ടുടനെയാണ് മനുഷ്യാവകാശവിഷയത്തിൽ തന്നെയുള്ള ഈ മറുകണ്ടം ചാടിക്കളി.

കൂട്ടത്തില്‍ ചേരാത്തതേതെന്ന് ഇനി എളുപ്പം കണ്ടുപിടിക്കാം.  a )മുസ്ലിംലീഗ്  b) മനുഷ്യാവകാശം c) ചക്കരക്കുടം d) ചന്ദ്രിക. ഉത്തരം: ..........................

മീഡിയ ഒന്നല്ല... ഒരൊന്നൊന്നര...!





മീഡിയാ വണിന്റെ ആദ്യ ന്യൂസ് ബുള്ളറ്റിന്‍ തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. മലയാള ചാനലുകളില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത എന്തു പുതുമകയാവും മീഡിയാവണിന് നല്‍കാനുണ്ടാവുക എന്ന ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയിലേക്ക്  വന്ന ഇന്നലത്തെ 9 മണിയുടെ ന്യൂസ് വണ്‍ ശ്രദ്ധേയമായി. ഉണ്ടാക്കിവെച്ച ചട്ടക്കൂടിന് പുറത്ത് കടക്കാൻ പുതിയ തലമുറക്കേ സാധിക്കൂ. അത് തീർച്ചയായും മീഡിയാ വൺ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇത് കുറെ അവതാരകരെ മറുകണ്ടത്തിൽ നിന്ന് കൊളുത്തിട്ട് ചാടിച്ചാൽ നടക്കുന്നതല്ല. ഒരു പക്ഷെ മറുകണ്ടം ചാടലുകൾ തന്നെയാവാം ഒരേ അച്ചിലുള്ളവ മാത്രം കാണാൻ പ്രേക്ഷകരെ നിർബന്ധിപ്പിച്ചിരുന്ന ഘടകവും.

പ്രതിരോധ മന്ത്രിയെ അത്ഭുതപ്പെടുത്തിക്കളഞ്ഞ പുറംകാഴ്ചയിലെ ചാനല്‍ കോപ്ലക്‌സും സ്റ്റുഡിയോവും അതിലേറെ അതിശയിപ്പിച്ചു കളഞ്ഞു സ്റ്റുഡിയോക്കുള്ളിലെ സാങ്കേതിക സംവിധാനങ്ങളും നല്ലൊരു ഹോം നടത്തിത്തന്നെയാണ് ചാനല്‍ ഇവര്‍ തുടങ്ങുന്നതെന്ന പ്രഖ്യാപിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചെങ്കില്‍ അതിനെ അന്വര്‍ഥമാക്കുന്നരീതിയിലായിരുന്നു പ്രഥമ ബുള്ളറ്റിനും എന്ന് പറയാതിരിക്കാനാവില്ല. വാര്‍ത്താവതരരംഗത്ത് നികേഷ് കുമാര്‍ ഇന്ത്യാവിഷനിലൂടെ കൊണ്ടുവന്ന ട്രെന്റിന്റെ കോപ്പിയായിരുന്നു ഇത്രയും കാലമെങ്കില്‍ മീഡിയാവണ്‍ മറ്റൊരു ടേണിങ് പോയന്റായിരിക്കുന്നു. നടന്നു വന്നുള്ള വാര്‍ത്താവതരണവും ബോഡിലാംഗ്വേജിനെ ഉപയോഗപ്പെടുത്തിയും ബിഗ് സക്രീന്‍ പശ്ചാത്തലവും ഇരുന്നുള്ള വാര്‍ത്താവതരങ്ങള്‍ക്കിടയിലുള്ള കോംപിയറിങും പുതിയാനുഭവമായി.

ആദ്യ ഷോവില്‍ തന്നെ യാതൊരുവിധ നവജാതശിശുവിന്റെ ചാപല്യങ്ങളുമില്ലാത്ത എല്ലാ ചാനലുകളുടെ മുമ്പില്‍ ചാടിയുള്ള ടെലി റിപ്പോര്‍ട്ടിങും ശ്രദ്ധേയമാക്കി. സാങ്കേതിക രംഗത്ത് എന്‍.ഡി.ടി.വി ഗ്ലോബലിന്റെ കണ്‍സള്‍ട്ടന്‍സിയായിരിക്കാം. ഈ മികവുകള്‍ക്ക് ആക്കം കൂട്ടിയത്. ന്യൂ ജനറേഷന്‍ ട്രെന്റ് സിനിമയില്‍ മാത്രം മതിയാവില്ല എന്നാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത കെ.സി. ജോസഫ് പറഞ്ഞത്. വാര്‍ത്താവതാരകരിലും ചെറുപ്പക്കാരുടെ സാന്നിദ്ധ്യം സജീവമാണെങ്കിലും സംസാരപ്പിഴവുകള്‍ ഇല്ലാതാക്കേണ്ടതുണ്ട്. ഡോ. യാസീന്‍ അശ്‌റഫിന്റെ മാധ്യമം ആഴ്ചപ്പതിപ്പിലെ മീഡിയാ സ്‌കാന്‍ മികച്ചനിലവാരത്തിലുള്ളതാണെങ്കിലും അവതരണം കുടച്ചു കൂടി കനത്തോടെ ആവാമെന്ന് തോന്നി. കൂടുതല്‍ പരിപാടികളെത്തുന്നതോടെ കൂടുതല്‍ മിഴിവ് പകരുമെന്ന് പ്രതീക്ഷിക്കാം.
രാജ്യത്തെ അഞ്ച് മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ചാനലുകളിലൊന്നും മലയാളത്തിലെ ഏറ്റവും മികച്ച ടെക്‌നോളജിയുപയോഗപ്പെടുത്തുന്ന ചാനലെന്ന ക്രെഡിറ്റും മീഡിയാവണ്‍ കയ്യടക്കിക്കളഞ്ഞു. ചാനല്‍ തുടങ്ങും മുമ്പേതന്നെ ജനകീയമായി എന്ന് പറയാവുന്ന തരത്തിലായിരുന്നു കോഴിക്കോട് സ്വപ്‌നനഗരിയെ വീര്‍പ്പുമുട്ടിച്ച ജനാവലി. ഇത്രയും വലിയസദസ്സിനുമുമ്പില്‍ പ്രഖ്യാപിച്ച് കടന്നുവന്ന ചാനലും ഒരു പക്ഷെ കേരളത്തില്‍ നവ്യാനുഭവമാവാം. ഏതൊരു സാധാരണക്കാരനും ഷെയര്‍ ഹോള്‌ഡേഴ്‌സായി പങ്കുചേരാന്‍ അവസരമൊരുക്കിയതിലൂടെ മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവുമധികം ഷെയര്‍ഹോള്‍ഡേഴുസള്ള ചാനലാവാനും മീഡിയാവണിന് സാധിച്ചു എന്നതില്‍ അഭിമാനിക്കാം.

ഇനി വള്ളിക്കുന്നിന്‍റെ ബ്ലോഗിൽ നിന്ന് അല്പഭാഗം...

<<< ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകളെ എതിര്‍ത്തു കൊണ്ടും അവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവരുടെ കയ്യിരുപ്പ് വെച്ചു നോക്കിയാല്‍ ഇനിയും എഴുതാനുള്ള സാധ്യതയുമുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുന്നത് മഹാപാതകമാണ്. മീഡിയ വണ്‍ ചാനലിന്റെ ഉദ്ഘാടന പരിപാടിയും അവരുടെ പ്രഥമ വാര്‍ത്താ ബുള്ളറ്റിനും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. എന്ന് മാത്രമല്ല, എന്റെ പ്രതീക്ഷയെക്കാള്‍ ഇത്തിരി അപ്പുറമെത്തുകയും ചെയ്തു. ഒരു പക്ഷെ അല്പം മാത്രം പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം എനിക്കങ്ങനെ തോന്നിയത്. മാതൃഭൂമിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചത് കൊണ്ട് തുടക്കം മുതല്‍ അവര്‍ നിരാശപ്പെടുത്തി. ഇപ്പോഴും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. തികച്ചും പ്രൊഫഷണലായി അതവര്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന്‍ എന്നാണ്‌ അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്. മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ ഏറ്റവും വലിയ യുദ്ധം നടക്കുന്നത് രാത്രി ഒമ്പത് മണിക്കാണ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വാര്‍ത്തകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് അപ്പോഴാണ്‌. 'പ്രതികരണ വ്യവസായികള്‍ക്ക്' ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും ആ നേരത്താണ്. ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയുന്നതില്‍ ഞാന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.

ആ സമയത്ത് എല്ലാ ചാനലുകളും ഞാനോന്നോടിച്ചു നോക്കി. ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ .. എല്ലായിടത്തും സ്ത്രീ പീഡനം തന്നെ വിഷയം. പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെയും ബി ജെ പിയിലെയും ചേരിപ്പോരും തമ്മില്‍ തല്ലും വറുത്തു പൊരിച്ചെടുക്കുകയാണ് എല്ലാവരും. പതിവ് വിഷയം, പതിവ് മസാലകള്‍, പതിവ് പ്രതികരണ വ്യവസായികള്‍.. ഒന്നിലും ഒരു മാറ്റവുമില്ല. പക്ഷെ മീഡിയ വണ്‍ ചര്‍ച്ച ചെയ്തത് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും കേന്ദ്രത്തിലും കാശ്മീരിലും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളുമാണ്. ഫെബ്രുവരി പത്തു മുതല്‍ മലയാള ടി വി പഴയത് പോലെയാവില്ല എന്ന പരസ്യം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ഒരു ചര്‍ച്ചയും ഏറെ പുതുമയുള്ള ഒരവതരണവും.http://www.vallikkunnu.com/2013/02/blog-post_11.html#more>>>

ഒരു വട്ടം കൂടി...


പഴയ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹം...


തളിക്കുളം ഇസ്ലാമിയാ കോളിജില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കുടുംബസമേതം 8 വര്‍ഷത്തിന് ശേഷം കോളേജില്‍ സംഗമിച്ചപ്പോള്‍........ ..............,,,




അങ്ങിനെ ഒരു വട്ടം കൂടി ഞങ്ങള്‍ തളിക്കുളം കോളേജിലെത്തി. കാന്റീനിന്റെ ഒരു മൂലയിലെ തുരുമ്പെടുത്ത ഇരുമ്പുകഷ്ണത്തിന്റെ പരിസരത്ത് ബെല്‍ കൊണ്ടുവന്നാല്‍ കോളേജ് ഉണരും. സുബിഹിക്ക് എണീക്കാനായി റൂമിന്റെ മുമ്പിലുള്ള ഘോരഘര്‍ജ്ജനം മുഴക്കുന്ന കിര്‍ര്‍ര്‍ര്‍ര്‍....സൗണ്ട് അഞ്ചുമിനുട്ട് നിറുത്താതെ അടിച്ചാലും അറിയാത്തവരാണ് സുബ്ഹിനമസ്‌കാരം കഴിഞ്ഞുള്ള സുഖ സുഷുപ്തിയില്‍ എട്ടരയാവുമ്പോള്‍ കാന്റിനിലെ ബെല്ല് പതുക്കെയൊന്ന് തൊടുമ്പോഴേക്കും ചാടിയെഴുന്നേല്‍ക്കുന്നത്. 2004 ല്‍ കോളേജില്‍ നിന്ന് ഇറങ്ങി എട്ടര വര്‍ഷത്തിന്‌ശേഷം 2012 ഡിസംബര്‍ 8 ന് രാത്രി ഞങ്ങള്‍ കാന്റീനിലെ ബെല്ലടി കേട്ട് ഞങ്ങള്‍ വീണ്ടും കാന്റീനിലേക്കോടി. ഓരോരുത്തുരും കാന്റീനിലെ ആ പഴയ ബെഞ്ചിലും ടേബിളിലും വീണ്ടുമെത്തി ഫുഡിനിരുന്നു. പ്ലെയിറ്റൊക്കെ ആ പഴയതു തന്നെ. കട്ടികള്‍ കുറവായത് കാരണം ഒരോ ബെഞ്ചിലും മൂന്ന് പേരൊക്കെയുള്ളൂ ഇരിക്കാറ്.

കോളേജിലുള്ളവര്‍ക്കെല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണി ഞങ്ങളുടെ വകയായിരുന്നു. അങ്ങനെ അവരോടൊപ്പം ഞങ്ങളും ഡബിളും ത്രിബിളുമെല്ലാ മടിച്ച് പോളിങ് സജീവമാക്കി. അന്ന് പക്ഷെ, അവിടെ കോളേജില്‍ എട്ടു കൊല്ലത്തിന് ശേഷം തിരിച്ചെത്തിയത് ഞങ്ങളൊറ്റക്കായിരുന്നില്ല. ഓരോരുത്തരുടെയും പരിവാരങ്ങളോടൊപ്പമായിരുന്നു. അതെ ഞങ്ങളെ ഞങ്ങളാക്കിയ ആ സ്ഥാപനം നേരില്‍ കാണാവുവാനും ഞങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി ഭക്ഷണം കഴിച്ചിരുന്ന കാന്റീനില്‍ സഹധര്‍മിണികളെയും മക്കളെയെല്ലാവരും കൊണ്ടു വരികയെന്നത് ഞങ്ങളുടെ ഒരു ആഗ്രഹമായിരുന്നു. അതിനായിരുന്നു ആ ഡിസംബര്‍ 8,9 സാക്ഷ്യം വഹിച്ചത്.

അന്ന് രാത്രി കുട്ടികള്‍ക്കുള്ള സ്‌പെഷ്യലും ഞങ്ങളുടെ തന്നെ വകയായിരുന്നു. അങ്ങനെ നമസ്‌കാരവും ഭക്ഷണനും കഴിഞ്ഞ് ഗ്രൗണ്ടിലല്പം വട്ടം കൂടിയും വര്‍ത്തമാനം പറഞ്ഞു നിന്നും പഴയ ഓര്‍മകളിലേക്ക് തിരിച്ചു യാത്ര നടത്തി. കോളേജില്‍ നന്നായി വിലസി.ഞങ്ങളുടെ കൂടെയുള്ള നാസര്‍ തന്നെയാണിപ്പോള്‍ കോളേജിലെ വാഡനും. ഇതും ഞങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെട്ട എല്ലാ കാര്യവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമായി. പിന്നെ റെയില്‍ വേ പോലീസായി മാറിയ അക്ബര്‍ തളിക്കുളത്ത് തന്നെ സ്വന്തം വീടുകയറ്റി താമസമാക്കിയതിനാല്‍ കുടുംബങ്ങള്‍്കകും താമസവും പ്രയാസമായില്ല. കോളേജിലെ കോട്ടേഴ്‌സിലും അക്ബറിന്റെയും അവന്റെ പെങ്ങളുടെയും വീട്ടിലുമായി ഞങ്ങളെ പോലെ അല്‍പം റിസ്‌കെല്ലാം ആസ്വദിച്ച് ഒരുമിച്ച് ഒരേ പായില്‍ ഭാര്യമാരും ഒരു ദിവസം താമസിച്ചു. സ്വന്തം റൂമില്ലാത്തതിന്റെ പേരില്‍ ആരും ആരോടും പരാതി പറഞ്ഞില്ല എന്നു മാത്രമല്ല അതാവട്ടെ അവര്‍ക്കം വല്ലാത്തൊരനുഭവമായിരുന്നു എന്നാണ് ഇങ്ങിനെ ചേരുന്നതിനോടൊന്നും ആദ്യ ഘട്ടത്തില്‍ വലിയ താല്പര്യമൊന്നുമില്ലാതിരുന്ന എന്റെ പാതി പോലും പറഞ്ഞത്. അഥവാ അവരും സംഗമം സ്വയം എന്‍ജോയ് ചെയ്യുകയായിരുന്നു.

സൗകര്യങ്ങളും റൂമുകളും സ്വന്തമായി ഓരോരുത്തര്‍ക്കും കട്ടിലുമെല്ലാം ഇപ്പോഴുണ്ടെങ്കിലും അന്നത്തേതിന്റെ പകുതി കുട്ടികളെ ഇപ്പോള്‍ കോളേജിലുള്ളൂ. രണ്ടാം ശനിയായതു കാരണം അറുപതോളം കുട്ടികളേ കോളേജിലന്ന് ഉണ്ടായിരുന്നുള്ളൂ. വേറെ അധ്യാപകരാരും ഇല്ലാത്തതിനാലും അന്ന് ഞങ്ങള്‍ തന്നെ കോളേജ് പിടിച്ചടക്കി. രാത്രി പാതിരാവോളം ഓരോ രസങ്ങളും പറഞ്ഞു തീര്‍ത്തു. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഓഡിറ്റോറിയത്തിലെത്തി. രാത്രി മാനം നോക്കി കടക്കുകയും സൈദുല്‍ അമീനും അനസും ബാര്‍ബര്‍ഷാപ്പ് നടത്തുകയും ജെട്ടി ഉണക്കാനിടുകയുമെല്ലാം ചെയ്തിരുന്ന ഒഴിഞ്ഞ പ്രദേശം ഇപ്പോ ഓഡിറ്ററിയമാണ്. അവിടെ വെച്ച് എസ്. ഐ. ഒവിന്റെ വക സ്വീകരണ ചടങ്ങുണ്ടായിരുന്നു. ചടങ്ങില്‍ എസ്. ഐ. ഒ പ്രതിനിധികളും ശൈഖ് ഉസ്താദും സംസാരിച്ചു. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഉസ്‌റ ബാച്ച് കുടുംബസമേതം ഇങ്ങനെ ടൂറായി കോളേജിലെത്തിച്ചേരുന്നത്. ഇക്കാര്യം വളരെ സന്തോഷപൂര്‍വ്വം ഹനീഫ് മാഷും ആദം ഉസ്താദും ഞങ്ങളെ അറിയിച്ചു. രാവിലെ ഞങ്ങളെ കാണാനായി മാത്രം ആദം ഉസ്താദ് കോളേജിലെത്തിയിരുന്നു. ആദം ഉസ്താദിനെയും ശൈഖ് ഉസ്താദിനെയും കൂട്ടി ഇരുത്തി ഫോട്ടോ സെഷനും രാവിലെ റൂര്‍ ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നു. റശീദിന്റെ പ്രൊഫഷണല്‍ നിക്കോണ്‍ സ്റ്റില്‍ കാമറ എഴുപതിലധികം പേരടങ്ങുന്ന കോളേജിന് മുന്നിനെ നീണ്ട നിര ഒറ്റ സ്റ്റില്‍സില്‍ വീശിയടിച്ചു. ആദ്യം ഭാര്യമാരും കുട്ടികളും മാത്രവും പിന്നിട് എല്ലാവരും ചേര്‍ന്നും അതിന് ശേഷം ബോയ്‌സ് മാത്രവുമായിരുന്നു ഫോട്ടോ എടുത്തത്.

ഔപചാരിക സ്വീകരണം പെട്ടെന്നവസാനിച്ച് മൈക്കയും സ്റ്റേജും ഞങ്ങള്‍ കൈയടക്കി. കോളേജില്‍ നിന്നും യാത്ര പറയുന്ന ഘട്ടത്തില്‍ ഈയുള്ളവന്‍ എഴുതിയ 41 വിദ്യാര്‍ഥികളുടെയും പേര് വെച്ചുള്ള ഇസ്രയേലിന്‍ നാഥനായി ...എന്ന ട്യൂണിലുള്ള ആ ഗാനം വീണ്ടും അവിടെ ആലപിച്ചു. മുബീനും അന്‍വറും നബീലും പാട്ടുപാടി. അക്ബറിന്റെ വളിച്ച ഡയലോഗുകളും ചേര്‍ന്നപ്പോള്‍ പരിപാടി ജോറായി. അക്ബറിന്റെ കലാപ പ്രകടനം പക്ഷെ, അവിടെ കൊണ്ടും അവസാനിക്കുന്നതായിരുന്നില്ല. പിറ്റേന്നുള്ള അതിരുപ്പള്ളിയിലേക്കും വാഴച്ചാലിലേക്കുമുള്ള യാത്രയിലുടനീളം എല്ലാവരും അത് സഹിച്ചു. പക്ഷെ ബസ്സില്‍ വെച്ചുള്ള ആട്ടത്തില്‍ ചെറിയൊരു സംശയം ബാക്കിയായി. റഊഫ് ടി.ഇ അക്ബറിനെയും കടത്തി വെട്ടിയോ എന്ന്. ഏതായാലും കോളേജിലെ കലാപരിപാടി അല്‍പം അവാര്‍ഡായി അനുഭവപ്പെട്ടെങ്കിലും അതിന്റെ സങ്കടം ബസ്സിലെ മൈക്കിലൂടെ തീര്‍ത്തു. ഇല്‍യാസും അന്‍വറും മുബീനും  അസ്‌ലമുമെല്ലാം പാടി. ഇത് ടൂറാണ് എല്ലാവരും ഉഷാറാക്കണമെന്ന അമീറുസ്സഫര്‍ ഇബ്രാഹിം അസ്ലമിന്റെ വാക്ക് എല്ലാവരും കാര്യമായി തന്നെ പരിഗണിച്ചിരുന്നു.


സുപ്രധാനമായ ചില തീരുമാനങ്ങള്‍ക്കും രാത്രിയിലെ യോഗം വേദിയായി. 2011 ല്‍ അസ്ലമിന്റെ കല്യാണത്തിന് വന്നവര്‍ ഒരുമിച്ച് ചേര്‍ന്നാണ് നമ്മുടെ ഫണ്ട് കാര്യക്ഷമമാക്കാന്‍ തീരുമാനമായത്. ഇതിനായ ഓരോ ജില്ലയിയിലും പ്രത്യേകം കോഡിനേറ്റര്‍മാരെയും കണ്ടു. ഒരു ബാങ്ക് അക്കൗണ്ടും തുറന്നിരുന്നു. കോളേജില്‍ നിന്ന് പിരിഞ്ഞിറങ്ങിയ മുതല്‍ തന്നെ ഫണ്ട് രൂപീകപരിച്ചെങ്കിലും വ്യവസ്ഥാപിതമായി മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ പോലും ലക്ഷത്തില്‍ പരം രൂപയുടെ സഹായം കല്യാണം രോഗം പോലുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. അതാവട്ടെ പലപ്പോഴും ചിലവ്യക്തികള്‍ മാത്രം എടുക്കുകയായിരുന്നു. അഹ്മദ് സിറാജ് പ്രസിഡന്റായും ഇബ്രാഹിം അസ്ലം സെക്രട്ടറിയും നാസര്‍ ട്രഷററും അന്‍വര്‍ കോഡിനേറ്ററുമായ കമ്മിറ്റി അതോടെ കൂടുതല്‍ സജീവമായി. എല്ലാവരും 2011 ജനുവരി മുതല്‍ മാസം നൂറുരൂപവീതം തങ്ങളുടെ ഫണ്ടിലേക്ക് അടക്കണമെന്ന് വ്യവസ്ഥ വെച്ചു. അതിനനുസരിച്ച് ഓരോരുത്തരും കൃത്യമായി അടച്ചു കൊണ്ടിരിക്കുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ വര്‍ഷം കൂടിയ ആദ്യ ഫാമിലി സംഗമത്തില്‍ ഇക്കാര്യം ഭാര്യമാരുടെ ശ്രദ്ധയിലും ഉണ്ടായിരിക്കണമെന്ന കാര്യം പ്രത്യേകം ഉണര്‍ത്തിയിരുന്നു. 45 പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് പല വര്‍ഷങ്ങളായി നിര്‍ത്തിപ്പോയവരും ഓരോരുത്തരായി ചേരുകയായിരുന്നു. അങ്ങനെ കുടുംബാഗങ്ങള്‍ നൂറിലേക്കും മക്കള്‍  ഒന്നും രണ്ടും മൂന്നിലേക്കും കടക്കുന്നതോടെ അത് നൂറ്റമ്പതും ഇരുനൂറുമെല്ലാം അവുകയാണ്. അതു കൊണ്ട് തന്നെ ഈ ബന്ധം പരസ്പരം കൂടുതല്‍ ശക്തമാവണമെങ്കില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നും കോഡിനേറ്റര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ യോഗത്തില്‍ എടുത്തിട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അന്‍വര്‍ അതിന്റെ പ്രസ്‌ക്തി ഊന്നിപ്പറയുകയും സത്രീ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്തു. സഅദിയ്യ മുബീന്‍ (കോഡിനേറ്റര്‍), അസ്മ സിറാജ് (അസി. മധ്യമേഖല), മിസിസ് അമീന്‍ (അസി. വടക്ക് മേഖല) എന്നിവരെ തെരഞ്ഞെടുത്ത്. ഫോണ്‍നമ്പര്‍ ശേഖരിക്കുകയും അതിരപ്പള്ളിയില്‍ ആണുങ്ങളെല്ലാം മുകള്‍ ഭാഗത്തേക്ക് കുളിക്കാന്‍ പോയ തക്കത്തില്‍ സ്ത്രീകള്‍ മാത്രം ഒരു യോഗം ചേരുകയും ചെയ്തു. ഒരു മണിക്കൂറോളം അതിരപ്പള്ളിയിലെ നട്ടുച്ച നേരത്തും തണുത്തവെള്ളമൊഴുകുന്ന പുഴയില്‍ ഞങ്ങള്‍ ആര്‍മാദിച്ചു. എല്ലാവരും വെള്ളത്തിലേക്ക് ഇറങ്ങിയേ പറ്റൂ എന്നും സാധ്യമാവുന്ന എല്ലാ കൂട്ടുകാരും കുളിച്ചു കയറണമെന്നുമുള്ള വാഹനത്തില്‍ വെച്ചുള്ള യാത്രാ അമിറിന്റെ നിര്‍ദ്ദേശവും പ്രത്യേകം പരിഗണിക്കാതിരുന്നില്ല.


രാത്രി യോഗമെല്ലാം കഴിഞ്ഞ് പെണ്ണുങ്ങളെയും കുട്ടികളെയുമമെല്ലാം പ്രത്യേകമായ സൗകര്യങ്ങളിലേക്ക് മാറ്റി ഞങ്ങള്‍ കോളേജില്‍ തന്നെ അന്തിയുറങ്ങി.
9.12.2012 പ്രഭാതം
സുബ്ഹിന് പള്ളിയില്‍ മുമ്പത്തെ പോലെയൊന്നുമല്ല. നല്ല ഖാരിഉകളായ കുട്ടികള്‍ ഇമാം നില്‍ക്കാനുണ്ടായിന്നു. അന്നും നമ്മടെ പ്രിയങ്കരനായ പി.കെ. യെ കണ്ടു. ഒരു മാറ്റവുമില്ല. നമസ്‌കാരം കഴിഞ്ഞ് പിറകിലെ തൂണിന് പിന്നിലേക്ക് ഇരുന്ന് ദുആഇല്‍ മുഴുകിയ ആ രംഗം എട്ട് വര്‍ഷത്തെ കോളേജാനന്തര വിടവുകള്‍ ലംഘിക്കാന്‍ പര്യാപ്തമായിരുന്നു.  രാവിലെയെഴുന്നേറ്റപ്പോള്‍ പലരുടെ സ്വഭാവത്തിനും യാതൊരു മാറ്റവുമില്ല. സോപ്പില്ല, പേസ്റ്റില്ല, ബ്രഷില്ല, മുണ്ടില്ല. ഏതായാലും അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് അതെല്ലാം ഒരു വിധം ശരിയാക്കി. പിന്നെ നേരെ ഗ്രൗണ്ടിലേക്കിറങ്ങിയില്ലേ...വോളിബോളും ഷട്ടിലും ക്രിക്കറ്റും ഫുട്‌ബോളുമായി കോളേജ് കാമ്പസ് കീഴടക്കി. കളിക്കാന്‍ വാഡനായ നാസറും അവിടെയുള്ള ശിഹാബുമാഷും കുട്ടികളും. എട്ടര വരെ കളിതന്നെ.

പിന്നെ മുണ്ടും കയ്യില്‍ മടക്കിപ്പിടിച്ച് പോയത് ബാത്ത് റൂമിലേക്ക്. അതായിരുന്നു ശരിക്കും നൊസ്റ്റു ആയത്.  ഒരു മാറ്റവുമില്ല., പൊട്ടിയ പൈപ്പും, ബ്ലോക്ക് ചെയ്തും ലീക്കുള്ളതുമായ പൈപ്പും അവിടെ തന്നെ. ചിലത് കൊളുത്തില്ല, കൊളുത്തുള്ളതില്‍ ബക്കറ്റില്ല, ബക്കറ്റുള്ളതില്‍ പൈപ്പില്ല, എല്ലാമുള്ളതില്‍ കയറിനോക്കിയാ ബ്ലോക്കും. എന്തായാലും അവിടെ തന്നെ പോയി. ഇപ്പുറത്ത് ചുമരിനോട് ചേര്‍ന്നിരിക്കുന്ന പൈപ്പിന്റെ ചുവട്ടില്‍ വെച്ചൊരു പാട്ട് പാടിയൊരു ഓപ്പണ്‍ബാത്തും. പലരുടെ തടിയും വയറും കാരണം പൈപ്പിന്റെ ചുവട്ടില്‍ കുളിക്കാന്‍ നന്നേ പ്രയാസം. എന്നാലും സഹിച്ചു.

ഒമ്പതായപ്പോഴേക്കും എല്ലാവരും  മാറ്റി റെഡിയായി കോളേജിലെത്തി. പിന്നെ പുഷ്‌കും പ്രതീക്ഷിച്ച് കാന്റീനില്‍. നോക്കുമ്പോള്‍ പുട്ടും ഗ്രീന്‍ പീസുമുണ്ട്. അവിടുന്ന് ഉച്ചക്കുള്ള നെയ്‌ചോറും ചിക്കനും ചെമ്പിലാക്ക് വണ്ടിയിലേക്ക്. അതിരപ്പള്ളിയിലേക്കുള്ള വീഡിയോ കോച്ച് ടൂറിസ്റ്റ് ബസ് എട്ടുമണി മുതല്‍ പുറത്ത് വെയിറ്റിങ്ങിലാണ്. പിന്നെ ആട്ടവും പാട്ടുമായി അതിരപ്പള്ളിയിലേക്ക്. കഴിഞ്ഞ കൊല്ലം ആദ്യമായി കൊച്ചിയില്‍ കൂടിയപ്പോഴും സൈദിന്റെ കല്ല്യാണത്തിന് കോട്ടക്കുന്ന് ചേര്‍ന്നപ്പോഴും ഒരുമിച്ചുള്ള യാത്ര ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ ഒരു ചെറിയ ഒരു ബോട്ട് യാത്ര ഉണ്ടായിരുന്നെന്ന് മാത്രം. പക്ഷെ വിശാലമായ ഒരു ബോട്ട് യാത്ര ഇപ്രാവശ്യം നടത്താനുദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെത്തി പിറ്റെ ദിവസം കുട്ടനാട്ടിലൂടെയുള്ള ഒരു യാത്ര. 2012 ആഗസ്ത് 26 ന് വാടാനപ്പള്ളി ഉസ്‌റ സംഗമത്തില്‍ എന്റെയും ജസീറിന്റെയും വൈഫ് മാത്രമേ എത്തിയിരുന്നുള്ളൂ. അന്ന് അവസാനം ചേര്‍ന്ന നമ്മുടെ ബാച്ചിന്റെയോഗത്തില്‍ ആണ് ഞാന്‍ അത്തരമൊരു നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രയാസം നേരിട്ടതിനാല്‍ അത് മറ്റൊരവസരത്തിലേക്ക് മാറ്റുകയും അവസാനം കോളേജില്‍ കൂടാന്‍ തീരുമാനിക്കുകയുമായിരുന്നു. നവംബര്‍ 11 ട്രെയിനില്‍ വെച്ച് അസ്‌ലമിനെ കണ്ടപ്പോള്‍ പറഞ്ഞത് പരിപാടിക്കാര്‍ക്കും വലിയ താല്പര്യമില്ലെന്ന് തോന്നുന്നു, തല്‍ക്കാലം അത് നടക്കില്ല എന്നിടത്താണുള്ളതെന്നാണ് പറഞ്ഞത്. എന്ത് വന്നാലും വേണ്ടില്ല, അത് നടക്കണമെന്നും എല്ലാവരെയും ഫോണില്‍ വിളിച്ചാല്‍ തീരുന്ന വിഷയമേ ഉള്ളൂ എന്നും പറഞ്ഞപ്പോഴാണ് ബ്രേക്ക് ത്രൂ എന്നോണം പരിപാടി വീണ്ടും ചര്‍ച്ചവിഷയമായത്. സൈദിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലൂടെ ചര്‍ച്ച സജീവമായി. അസ്‌ലമിന്റെ അമീന്റെയും ശ്രമങ്ങള്‍ ഇതിന് പിന്നില്‍ നന്നായി ഉണ്ടായി. സംഘാടനത്തില്‍ നാസറും അക്ബറും പ്രധാന പങ്ക് വഹിച്ചു. അങ്ങിനെയാണ് ഔപചാരികമല്ലാതിരുന്നിട്ടും ഇത്രയും ആളകള്‍ ഇവിടെയെത്തിയത്. ഏകദേശം ഇരുപതിനായിരത്തോളം രൂപം പരിപാടിക്കായി ചിലവായിട്ടുണ്ടെങ്കിലും അതെല്ലാം ഫണ്ടില്‍ നിന്നായിരുന്നു എടുത്തത്.

ബസില്‍ ഇല്യാസിന്റെ പോലീസ് അമളികളും  കടലിലെ ഹോട്ടലും അക്ബറിന്റെ റെയില്‍വേ രസങ്ങളും മൊയ്‌നുവിന്റെ തെങ്ങുമെല്ലാം സജീവമായി. പന്ത്രണ്ടെ കാലിന് വാഴച്ചാലെത്തി. ചാലക്കുടിപ്പുഴയിലെ സൗന്ദര്യറാണിയാണ് അതിരപ്പള്ളിയും വാഴച്ചാലും. പറമ്പിക്കുളം, ഷോളയാര്‍, കരപ്പാറ, ആനക്കയം തുടങ്ങിയ മലയൊഴുക്കുകള്‍ ചേര്‍ന്നാണ് ഈ ചാലക്കുടിപ്പുഴയുടെ ഉത്ഭവം. വാഴച്ചാലില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണെങ്കില്‍ ആതിരപ്പള്ളിയിലത് ചെങ്കുത്തായ ചാട്ടമാണ്. പുകപാറുംകണക്കെയുള്ള അതിരപ്പള്ളിയിലെ വെള്ളച്ചാട്ടത്തിനടുത്തുനിന്നും ഓരോ കപ്പിള്‍സും പോസ് ചെയ്തു. അനീസ് പി.എയുടെ ഹാന്റി കാമില്‍ വീഡിയോയും പകര്‍ത്തി. വാഴച്ചാലില്‍ വെച്ച് തന്നെ തയ്യാറാക്കി കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. അല്‍പസമയം അവിടെ ചിലവഴിച്ചാണ് 6 കി.മി വിത്യാസത്തിലുള്ള ആതിരപ്പള്ളിയിലെത്തിയത്. രണ്ടിടത്തേക്കും കൂടി ഒരാള്‍ക്ക് 20 രൂപയാണ് ടിക്കറ്റ്. അതിനിടക്ക് ചില നാടകീയ രംഗങ്ങളും അരങ്ങേറി. സഗീറിന്റെ കുട്ടിയുടെ കയ്യില്‍ നിന്നും അടച്ചു വെച്ച ടിഫിന്‍ ബോക്‌സും തട്ടിപ്പറിച്ച് കുരങ്ങച്ചന്‍ ഓടി. കുട്ടി നിലവിളിച്ചും ഉപ്പയും ഉമ്മയും വെപ്രാളത്തിലും. ആളുകളുടെ ശ്രദ്ധയെല്ലാം അങ്ങോട്ടേക്ക്. അതിലൊന്നുമില്ലെന്ന് പറഞ്ഞ് സഗീര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കില്‍ സഹോദരഭാഷ മനസ്സിലാകാത്തതു കൊണ്ടാണോ എന്നറിയില്ല കുരങ്ങന്‍ മരത്തിന്റെ നെറുകിലേക്ക് കയറി. എന്നിട്ട് കഷ്ടപ്പെട്ട് പല്ലും നഖവും ഉപയോഗിച്ച് ബോക്‌സ് തുറന്നെങ്കിലും അതിലുണ്ടോ വല്ലതും. ദ്വേഷ്യം പിടിച്ച് കുരങ്ങന്‍ ബോക്‌സു കൊണ്ട് ഒറ്റ ഏറ് വെച്ചു കൊടുക്കുത്തു. അതെടുത്ത് കുട്ടിക്ക് കൊടുത്തതോടെ കുട്ടിയുടെ കരച്ചിലും ഷോയും അവസാനിച്ചു. ആളുകള്‍ പിരിഞ്ഞു പോയി. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കിടയിലെ വേദനകള്‍ പലപ്പോഴും ഒറ്റക്ക് തന്നെ സഹിക്കേണ്ടി വരുന്നു. ഷിയാസിന്റെ ധൃതിപിടിച്ചുള്ള വാഹനത്തില്‍ കയറാനുള്ള ആഹ്വാനത്തിനിടെ അസ്മാ സിറാജ് കാല് തെറ്റി വീഴുകയും അലപം പരിക്കേല്‍ക്കുകയും ചെയ്തു. 2.30 ന് അതിരപ്പള്ളിയിലെത്തി 4 മണിയോടെ തിരിച്ച്  വണ്ടിയില്‍ കയറി. നാല് മണിയെന്നത് കൃത്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ സമയത്തെ ധൃതിതന്നെയാണ് ഒരുപാട് പേര്‍ക്ക് പ്രത്യേകിച്ചും വടക്കോട് ട്രെയില്‍ കിട്ടാന്‍ കാരണമായത്. 5.30 ന് ചാലക്കുടിയെത്തിയപ്പോള്‍ ട്രെയിനിനുള്ളവരൊക്കെ ഇറങ്ങി. ബാക്കിയുള്ളവര്‍ നേരെ കോളേജിലേക്ക്. ഏഴു മണിക്ക് കോളേജിലെത്തി. നേരെ പോയത് കൈതക്കലെ നമ്മുടെ ബെസ്റ്റിലേക്ക്. അങ്ങിനെ അവിടെ ചെന്ന് കുടുംബസമേതം പഴംജൂസും സ്വീറ്റ് പൊറോട്ടയുമടിച്ച് ഓര്‍മ പുതുക്കിയാണ് തളിക്കുളത്ത് നിന്നും നാട്ടിലേക്ക് പിരിഞ്ഞത്.

ഒരു കൈയുടെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഇപ്പോഴും ഒറ്റത്തടിയായി ഉള്ളൂ. അനീസലി, ജാഫര്‍, ഖാദര്‍, നവാസ്, സാദിഖ് തുടങ്ങിയവര്‍. ബാക്കിയെല്ലാവരും ദീനിന്റെ പാതി പൂര്‍ത്തീകരിച്ചവരായിരുന്നു. കണ്ണൂരില്‍ നിന്നും റഫീഖ് പി.സി, കോഴിക്കോട് നിന്നും നബീല്‍, മൊയ്‌നുദ്ദീന്‍ മലപ്പുറത്ത് നിന്നും സഗീര്‍, ഇഖ്ബാല്‍, ഖാജ ശിഹാബുദ്ദീന്‍, സുനീര്‍ കെ.പി, ഇബ്രാഹിം അസ്‌ലം, അന്‍വര്‍ കെ.ടി, അബ്ദുന്നാസര്‍ ടി, സൈദുല്‍ അമീന്‍,അബ്ദു റഷീദ്, പാലക്കാട് നിന്നും സുഹൈറലി, ശംസുദ്ദീന്‍, അസ്‌ലം കോങ്ങാട്, ഫൈസല്‍ കോങ്ങാട്, തൃശൂരില്‍ നിന്നും ഇല്യാസ്, അക്ബറലി, ആബിദ്, അന്‍വര്‍, അനീസ് .പി.എ, എറണാകുളത്ത് നിന്നുള്ള അഹ്മദ് സിറാജ്, ഷിയാസ് കോതമംഗലം, ആലപ്പുഴ നിന്നും റഊഫ് ടി.ഇ, കൊല്ലത്ത് നിന്നും സലാഹുദ്ദീന്‍, കോട്ടയത്ത് നിന്നും അന്‍വര്‍, തിരുവനന്തപുരത്ത് നിന്നും മുബീന്‍ അമീന്‍ എന്നിവരായിരുന്നു കെട്ട്യോളെയും കുട്ട്യോളെയും കൂട്ടി ശനിയാഴ്ച വൈകുന്നേരം 4 മണിയോട് തളിക്കുളത്തെ സ്‌നേഹതീരം ബീച്ചിലെത്തിയത്. ഞങ്ങളുടെ ക്ലാസില്‍ മാത്രം പഠിച്ച 27 പേരും അവരുടെ കുടുബംങ്ങളുമാണ് 74 പേരടങ്ങുന്ന സംഗമം തീര്‍ത്തത്. 21 ഭാര്യമാരും 26 മക്കളുമായിരുന്നു ഉണ്ടായത്. നാട്ടിലില്ലാത്തതു കൊണ്ടും,സ്ഥ്ിരമായി സംഗമങ്ങളില്‍ പങ്കെടുക്കുന്നവരായിരുന്നിട്ടും വ്യക്തിപരമായ പ്രയാസങ്ങളും കാരണം ചിലര്‍ക്കെത്താന്‍ കഴിഞ്ഞില്ല. പലരുടെയും ഭാര്യമാര്‍ കൊച്ചു കുട്ടികളുള്ളവരോ 'ഭാരവാഹി'കളായതിനാലോ ആയിരുന്നു എത്താതിരുന്നത്. എന്നാലും ആറുമസം ഭാരവാഹിയായിരുന്ന സൈദുല്‍ അമീനന്റെ പത്‌നി പ്രയാസങ്ങളെ വക വെക്കാതെയാണ് എത്തിച്ചേര്‍ന്നത്. റഷീദ് പരിപാടിക്കായി മാത്രം ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തുകയായിരുന്നു. പലരും ഫേസ് ബുക്കിലൂടെ സംഗമമറിഞ്ഞ താല്പര്യപൂര്‍വമാണ് പരിപാടിക്കായി ഒരുങ്ങിയത്. വാഹനത്തില്‍ നിന്നും വീണു കൊണ്ടുള്ള പരിക്ക് കാരണമായിരുന്നു ശുഐബും അശ്‌റഫ് കൊടിയത്തൂരും വരാതിരുന്നു. ഭാര്യയുടെ തീയതി അടുത്തതിനാല്‍ നാട്ടിലുണ്ടായിരുന്നും സാബിഖിനും ഹാറൂനും എത്താനായില്ല. ജസീര്‍ ലീവ് അറിയിച്ചിരുന്നു. ബാബുലാല്‍ ആശുപത്രിക്കേസിലായതു കൊണ്ടായിരുന്നു എത്താതിരുന്നത്...



ഞങ്ങളും ഏഴുമണിയോടെ എല്ലാവരും എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു നമുക്ക് കാറില്‍ പോവാമെന്നും കാഷ് ഷെയര്‍ ചെയതാല്‍ മതിയെന്നും സഗീര്‍ അറിയിക്കുന്നത്. അങ്ങിനെ സഗീറിന്റെ വീട്ടിലെത്തി. ഇഖ്ബാലും സഗീറും ഞാനും ഫാമിലി സഹിതം റിറ്റ്‌സില്‍ ബീച്ചിലെത്തി. അസ്ലം കോങ്ങാടും കുടുബവും ഫെസല്‍ കോങ്ങാടും ഷിയാസിന്റെ ഭാര്യയും അന്‍വര്‍ തൃശൂരും ആദ്യദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആബിദ്, ഇല്യാസ് എന്നിവരും കുടുംബവും പി.സി, ഇബ്രാഹിം അസ്‌ലം രാവിലെയാണ് നമ്മോടൊപ്പം ചേര്‍ന്നത്.


എട്ടു വര്‍ഷത്തിന്റെ വിടവ് ഞങ്ങളില്‍ നിന്ന് പൂര്‍ണമായും അറുത്തു മാറ്റാന്‍ ഡിസംബറിലെ ആ ഒരുറ്റ രാത്രി കൊണ്ടായി എന്നതായിരുന്നു ഈ ഫാമിലി സംഗമത്തിന്റെ ഏറ്റവും പ്രധാന നേട്ടം.


ആമയും മുയലും മത്സരം തുടരുന്നു ...


ആമയും മുയലും ഓട്ടപ്പന്തയം വെച്ച കഥ പ്രസിദ്ധമാണ്. ഓട്ടത്തിനിടയില്‍ മുയല്‍ ഉറങ്ങിപ്പോവുകയും ആമ വിജയിക്കുകയും ചെയ്യുന്നതാണ് കഥ. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. അടുത്ത ദിവസം മുയല്‍ ആമയെ വീണ്ടും മത്സരത്തിനായി ക്ഷണിക്കുന്നു. തലേന്ന് ഉറങ്ങിപ്പോയതാണെന്നും ഇത്തവണ താന്‍ തന്നെ ജയിക്കുമെന്നും മുയല്‍ വീരവാദം മുഴക്കി. മൃഗങ്ങളെല്ലാം നോക്കി നില്‍ക്കെ മുയല്‍ വിജയിക്കുകയും ആമ തോല്‍ക്കുകയും ചെയ്തു. പക്ഷെ ആമ ബുദ്ധിമാനായിരുന്നു. വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അടുത്ത ദിവസം വീണ്ടും മുയലിനെ വെല്ലുവിളിച്ചു. ഏതു വരെ ഓടണമെന്ന് ആമ നിശ്ചയിച്ചു. എത്ര കുറവായാലും കൂടുതലായാലും താന്‍ തന്നെ ജയിക്കുമെന്ന് മുയലിന് ആത്മവിശ്വാസമുണ്ടായിരുന്നു. മത്സരം ആരംഭിച്ചു. മുയല്‍ മുമ്പില്‍ ഓടുകയാണ്. പക്ഷെ ഫിനിഷിങ് പോയന്റിലേക്ക് എത്തണമെങ്കില്‍ ഒരു പുഴ കടക്കണം. ആമ പതിയെ വന്ന് പുഴയും കടന്ന് ഒന്നാമതെത്തി. കഥ തല്‍കാലം ഇവിടെവെച്ച് അവസാനിപ്പിക്കാം. പക്ഷെ ആമക്കും മുയലിനും തങ്ങളുടെ പരിമിതികളെ അതിജയിക്കാനാവുന്നില്ല. സ്വന്തം പിരമിതികളെ മറികടക്കലാണ് പരസ്പര സഹവര്‍ത്തിത്വത്തിലൂടെ സാധ്യമാവുന്നത്. അതായിരുന്നു കഥയുടെ രണ്ടാം ഭാഗത്ത് ആമയും മുയലും സ്വീകരിച്ചത്. അഥവാ രണ്ട് പേരും മത്സരിക്കാനെത്തിയിരിക്കുന്നു. എല്ലാവരും നോക്കി നില്‍ക്കേ സ്റ്റാര്‍ട്ടിങ് പോയന്റില്‍ വിസില്‍ മുഴങ്ങി. ആമ മുയലിന് പുറത്ത് കയറി. പുഴക്കരയിലെത്തിയപ്പോള്‍ മുയല്‍ ആമയുടെ പുറത്തും കയറി രണ്ട് പേരും ഓരേ സമയം വിജയിച്ചു.!

മനുഷ്യരെല്ലാം സഹോദരരാണ്. ജീവിതത്തിന്റെ അനിവാര്യമായ ഘട്ടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുള്ള സഹകരണം ആവശ്യമായി വരും. ഒരാള്‍ക്ക് ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാന്‍ സാധിക്കുകയില്ല. കാരണം മനുഷ്യന്‍ പ്രകൃത്യാതന്നെ ഒരു നാഗരികജീവിയാണ്.
മനുഷ്യന്‍ സാമൂഹികജീവിതത്തില്‍ മൂന്ന് തലത്തിലാണ് ആളുകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ആശ്രയത്വ (Dependent ) ഘട്ടമാണ്. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലുമെല്ലാം നാം മറ്റുള്ളവരുടെ ആശ്രയത്വത്തിലാണ് കഴിയുന്നത്. യുവത്വത്തിലേക്ക് കടക്കുന്നതോടെ സ്വതന്ത്ര (independent) ന്മാരായിത്തീരുകയും ആരെയും ആശ്രയിക്കാതെ ജീവിക്കാവുന്ന സാഹചര്യമാകുന്നു. ആരും നമ്മെ ആശ്രയിക്കുന്നില്ലെന്ന തോന്നല്‍ സ്വാതന്ത്രത്തിന് നിറം പകരുന്നു. എന്നാല്‍ വിവാഹം, സന്താനങ്ങള്‍ എന്നിവ വന്നെത്തുന്നതോടെ നാം പരസ്പരാശ്രിതര്‍ (interdependent) യിത്തീരുന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നതോ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നതോ സാമൂഹിക ജീവിതത്തില്‍ ഭൂഷണമല്ല. ഇവിടെയാണ് സഹവര്‍ത്തിത്വജീവിതത്തിന്റെ പ്രസക്തി.
ഈ രീതിയില്‍ പരസ്പര സഹവര്‍ത്തിത്വം കാര്യക്ഷമമാകുമ്പോഴാണ് നീതി പൂര്‍വമായ സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കപ്പെടുന്നത്. നമസ്‌കാരത്തിനായി സമൂഹത്തിന്റെ ഓരോ തട്ടിലുള്ളവരുമായും അണിയണിയായി തോളോട് തോള്‍ ചേര്‍ന്ന് നില്‍കുമ്പോള്‍ വിളംബരം ചെയ്യുന്നത് ഈ സമത്വസന്ദേശമാണ്. സകാത്തിലൂടെയും സ്വദഖയിലൂടെ സാമ്പത്തിക അസമത്വത്തിന്റെ വേരറുക്കപ്പെടുന്നു. എത്ര വലിയ വിഭവങ്ങള്‍ക്കുടമയാണെങ്കിലും പട്ടിണികിടക്കുന്ന മനുഷ്യന്റെ വിശപ്പ് നീ അനുഭവിച്ചറിഞ്ഞേ പറ്റൂ എന്നാണ് എല്ലാ വര്‍ഷത്തെയും നോമ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഹജ്ജിന്റെ വിളംബരം ദേശ ഭാഷ വര്‍ണ്ണ ലിംഗ വിവേചനത്തിന്റെ ഏതെല്ലാം വേലിക്കെട്ടുകള്‍ സമൂഹത്തില്‍ നിലനില്‍കുന്നുണ്ടോ അതിനെയെല്ലാം പൊട്ടിച്ചെറിയുന്നു.
ഭൗതികമായ ഏതൊരു വിഷയമെടുത്താലും ഈ സഹവര്‍ത്തിത്വം കാണാനാവും. ജോലിയും കച്ചവടവും വിവാഹവും യാത്രയും യുദ്ധവും പ്രതിരോധവുമടക്കം വ്യത്യസ്തങ്ങളായ സാമൂഹിക ഇടപാടുകളെല്ലാം അതിന്റെ ഭാഗമാണ്. 
ഇനി മതപരമായ നമസ്‌കാരമോ ഹജ്ജോ മറ്റ് അധ്വാന പരിശ്രമങ്ങളോ ആയിരുന്നാലും ഇതര ആളുകളുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യമാണ്. അത് സാമൂഹികമായി നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. 
മാനുഷിക ബന്ധങ്ങള്‍ രണ്ട് തരത്തില്‍ കാണാവുന്നതാണ്. കുടുംബബന്ധം, വൈവാഹിക ബന്ധം, പങ്കാളിത്തബന്ധം, സൗഹൃദ ബന്ധം, അയല്‍ ബന്ധം തുടങ്ങിയ ദീര്‍ഘകാലം നിലനില്‍കുന്ന ബന്ധമാണ് അതില്‍ ഒന്നാമത്തേത്. അങ്ങാടിയിലോ യാത്രാവേളകളിലോ ഉണ്ടാവുന്ന കാര്യകാരണബന്ധങ്ങളാണ് മറ്റൊന്ന്. അതാവട്ടെ പെട്ടെന്ന് അവസാനിച്ചു പൊവുകയും ചെയ്യുന്നു.
വിപരീതരീതിയിലുള്ള രണ്ട് തരം ബന്ധങ്ങളും കാണാവുന്നതാണ്. സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് അകല്‍ച്ചയുടെയും ശത്രുതയുടെയും വൈരാഗ്യത്തിന്റെയും ബന്ധമാണ്. 
ഇത്തരം ശത്രുതാപരമായ സമീപനങ്ങളില്‍ നിന്ന് വിട്ടു നില്‍കുകയും അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്യണമെന്ന് അല്ലാഹു അഹ്വാനം ചെയ്യുന്നു:
“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍, അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു.” (49:9)
വിശ്വാസികള്‍ പരസ്പരം സഹോദരന്‍മാരാണെന്നും പരസ്പര ബന്ധങ്ങള്‍ക്കിടിയില്‍ നിങ്ങള്‍ നന്മ വരുത്തണമെന്നും അല്ലാഹു പറയുന്നു. “വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍, നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നാശിക്കാം.” (49:10)
ഈ പരസ്പര സഹവര്‍ത്തിത്വം ഇല്ലാതായി പോവുന്ന ഘടങ്ങളെ നമ്മില്‍ നിന്നും പിഴുതു കളയേണ്ടതും അനിവാര്യമാണ്. 
“അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം. പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്‌പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു.” (49:11)
“അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.”(49:12)
വിശ്വാസികളെ കുറിച്ച് സദ്വിചാരം കാത്തു സൂക്ഷിക്കണമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആളുകളെ കുറിച്ച് നിഷേധാത്മകമായ നിലപാട് സൂക്ഷിക്കുകയെന്നത് വിശ്വാസികള്‍ക്ക് അനിവാര്യമായ കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു. “ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്?” (24:12)
ദൈവമാര്‍ഗത്തിലേക്കുള്ള ക്ഷണം നന്മകാംക്ഷിച്ചും മാന്യവായ വാക്കുകൊണ്ടും ആയിരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ സംവാദം നടത്തണം. സദുപദേശത്തോടെയും അടിയുറച്ച വിശ്വാസത്തോടെയും നൈര്‍മല്യം കാത്തു സൂക്ഷിച്ചാവണം അത് നിര്‍വഹിക്കേണ്ടത്. കഠിനവും പരുക്കസ്വഭാവവുമുള്ള ശൈലി സ്വീകരിച്ച് ആളുകളെ പ്രയാസപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്ന ശൈലിയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കണ്ടതുമുണ്ട്. 
പ്രവാചകന്‍ (സ)യുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു. പ്രവാചക ജീവചരിത്രം സാമൂഹിക സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാര്യത്തില്‍ ഉത്തമമായ മാതൃകയാണ്.